Advertisment

പാസ്സ്‌പോര്‍ട്ടിലെ വേര്‍തിരിവ്‌: ഇന്ത്യന്‍ മീഡിയ അബുദാബി കേന്ദ്രമന്ത്രി കണ്ണന്താനത്തിന്‌ നിവേദനം നല്‍കി 

author-image
ഗള്‍ഫ് ഡസ്ക്
New Update

ന്യൂഡല്‍ഹി:  ജനങ്ങള്‍ക്കിടയില്‍ വേര്‍തിരിവ്‌ സൃഷ്‌ടിക്കുന്ന വിധത്തില്‍ ഇന്ത്യന്‍ പാസ്സ്‌പോര്‍ട്ട്‌ നിറം മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഇന്ത്യന്‍ മീഡിയ അബുദാബി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ്‌ കണ്ണന്താനത്തിന്‌ നിവേദനം നല്‍കി.

Advertisment

പാസ്സ്‌പോര്‍ട്ട്‌ രണ്ടുനിറത്തിലാക്കി മാറ്റുന്നതിലൂടെ വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്നവരെ സമൂഹത്തിനിടയില്‍ വേര്‍തിരിക്കുന്ന അവസ്ഥയാണ്‌ ഉണ്ടാവുക.  വിദ്യാഭ്യാസ യോഗ്യത കുറവുള്ള ആയിരക്കണക്കിനുപേര്‍ തങ്ങളുടെ കഠിന പ്രയത്‌നത്തിലൂടെയും മറ്റു കഴിവുകളിലൂടെയും മെച്ചപ്പെട്ട ജോലി ചെയ്‌തുകൊണ്ടിരിക്കുന്നുണ്ട്‌.

publive-image

വിദ്യാഭ്യാസപരമായി പിന്നില്‍ നില്‍ക്കുന്നവരെന്ന്‌ മറ്റുള്ളവര്‍ക്ക്‌ ബോധ്യപ്പെടുത്തുന്ന വിധത്തില്‍ പാസ്സ്‌പോര്‍ട്ട്‌ നിറം മാറു ന്നതോടെ ഇത്തരക്കാരായ ആയിരക്കണക്കിന്‌ പേര്‍ക്ക്‌ തങ്ങളുടെ തൊഴില്‍ നഷ്‌ടപ്പെടുന്ന അവസ്ഥയുണ്ടാകും. പതിറ്റാണ്ടുകള്‍നീണ്ട പ്രവാസജീവിതം നയിച്ചിട്ടും ഇനിയും പ്രാരാബ്‌ധം തീര്‍ന്നിട്ടില്ലാത്ത പ്രവാസികള്‍ക്ക്‌ പുതിയ തീരുമാനം വന്‍തിരിച്ചടിയായി മാറുമെന്നതില്‍ സംശയമില്ല.

അതുകൊണ്ടു തന്നെ പ്രവാസികള്‍ ഏറെ ആശങ്കയോടെയാണ്‌ പാസ്സ്‌പോര്‍ട്ട്‌ നിറം മാറ്റത്തെ നോക്കിക്കാണുന്നത്‌.  പതിറ്റാണ്ടുകളായി രാജ്യത്തിന്‌ വിദേശനാണ്യം നേടിത്തരികയും സാമ്പത്തികരംഗത്ത്‌ അതുല്യമായ സംഭാവനയര്‍പ്പിക്കുകയും ചെയ്യുന്നവരെ ദോഷകരമായി ബാധിക്കുന്ന പുതിയ നീക്കത്തില്‍നിന്ന്‌ പിന്തിരിയണമെന്ന്‌ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

പാസ്സ്‌പോര്‍ട്ടിലെ അവസാന പേജ്‌ ഇല്ലാതാക്കുന്നതും നിരവധി പ്രയാസങ്ങള്‍ക്കിടയാക്കും. പ്രവാസികള്‍ വിദേശരാജ്യങ്ങളിലും നാട്ടിലും മേല്‍വിലാസം തിരിച്ചറിയുന്നതിന്‌ പൊതുവെ പാസ്സ്‌ പോര്‍ട്ടിലെ അവസാന പേജാണ്‌ ഉപയോഗപ്പെടുത്തുന്നത്‌. ഇത്‌ ഇല്ലാതാകുന്നതോടെ ഒട്ടേറെ പ്രയാസങ്ങള്‍ നേരിടേണ്ടി വരുമെന്നതില്‍ സംശയമില്ല.

അതുകൊണ്ട്‌ പാസ്സ്‌പോര്‍ട്ടിലെ മേല്‍വിലാസം രേഖപ്പെടുത്തുന്ന രീതി തുടരണമെന്ന്‌ വേദനത്തില്‍ ആവശ്യപ്പെട്ടു. പ്രസിഡണ്ട്‌ റസാഖ്‌ ഒരുമനയൂരിന്റെ നേതൃത്വത്തില്‍ കേന്ദ്രമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയാണ്‌ നിവേദനം നല്‍കിയത്‌. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട്‌ ആദ്യമായാണ്‌ പ്രവാസികളുടെ ഭാഗത്തുനിന്ന്‌ കേന്ദ്രമന്ത്രിക്ക്‌ നിവേദനം നല്‍കുന്നത്‌.

ഇക്കാര്യത്തില്‍ വിദേശകാര്യമന്ത്രിയുമായി ചര്‍ച്ച നടത്തി കഴിയാവുന്ന തരത്തില്‍ പരിശ്രമങ്ങള്‍ നടത്തുമെന്ന്‌ മന്ത്രി മറുപടി നല്‍കി. രാജ്യസഭാംഗം പി.വി.അബ്‌ദുല്‍ വഹാബും സന്നിഹിതനായിരുന്നു. ഇന്ത്യന്‍ മീഡിയ അ ബുദാബി ജനറല്‍ സെക്രട്ടറി സമീര്‍ കല്ലറ, ട്രഷറര്‍ റാഷിദ്‌ പൂമാടം, വൈസ്‌ പ്രസിഡണ്ട്‌ ടി.പി.ഗംഗാധരന്‍, അനില്‍ സി ഇടിക്കുള, മുനീര്‍ പാണ്ട്യാല, അ നൂപ്‌ ടി.പി, ഷിന്‍സ്‌ സെബാസ്റ്റ്യന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സംഘമാണ്‌ ഡല്‍ഹിയില്‍ കേന്ദ്രമന്ത്രിയെ കണ്ടത്‌.

Advertisment