യു.എ.ഇ.യിലെ സി പി എം അനുഭാവികളെയാണ് നോർക്ക യു.എ.ഇ മലയാളികളെ സഹായിക്കാനായി നിയോഗിച്ചിരിക്കുന്നതെന്നും ഇത് പ്രതിഷേധാർഹമാണെന്നും ഇൻക്കാസ് യു.എ.ഇ.കമ്മിറ്റി ജനറൽ സിക്രട്ടറി പുന്നക്കൻ മുഹമ്മദലി.
വിവിധ എമിറേറ്റുകളിലെ റജി: സ്റ്റർ സംഘടനകളെ പൂർണ്ണമായി ഒഴിവാക്കിയതോടൊപ്പം മറ്റു പാർട്ടികളിലെ ലോക കേരളസഭയിലെ അംഗങ്ങളെ പോലും പരിഗണിച്ചില്ല എന്ന് മാത്രമല്ല ഷാർജ ഇന്ത്യൻ അസോസിയേഷൻ ജോയന്റ് ജനറൽ സിക്രട്ടറിയും, ലോക കേരളസഭ അംഗവും, സി.പി.ഐ.യുടെ പ്രവാസി സംഘടനയുടെ പ്രസിഡണ്ടുമായ അഡ്വ: സന്തോഷ് നായറെ പോലും ഒഴിവാക്കിയതിലൂടെ മനസ്സിലാക്കേണ്ടത് കേരളത്തിലെ അധികാരത്തിന്റെ മറവിൽ എല്ലാം രാഷ്ടീയവൽക്കരിക്കാനുള്ള CPM ന്റെ തന്ത്രം ഈ കാര്യത്തിൽ വില പോവില്ലെന്നും ഇതിനെതിരെ ശക്തമായി തന്നെ മുഴുവൻ പ്രവാസികളും അണിനിരക്കുമെന്ന് ഇൻക്കാസ് ജനറൽ സിക്രട്ടറി പറഞ്ഞു.
യു.എ.ഇ.യിലെ പ്രിയപ്പെട്ട ഭരണാധികാരികൾ പൊതുമാപ്പ് പ്രഖ്യാപിച്ചപ്പോൾ തന്നെ ഇന്ത്യൻ എംബസിയും, കൗൺസിലേറ്റും വേണ്ടുന്ന നിർദ്ദേശങ്ങൾ രജി: സ്റ്റർ സംഘടനകൾക്കും ,സാമൂഹ്യ പ്രവർത്തകർക്കും, മാധ്യമ പ്രവർത്തകർക്കും നൽകി വരുന്നതോടൊപ്പം ഊർജ്ജ സലമായ പ്രവർത്തനമാണ് വിവിധ എമിറേറ്റുകളിൽ നടന്നുവരുന്നതെന്നും, CPM ന്റെയും നോർക്കയുടെയും ചെപ്പടിവിദ്യ ഒന്നും ഇവിടെ വില പോവില്ലെന്നും, ലോക കേരളസഭ അംഗം പോലും അല്ലാത്തവരെയും ഉൾപ്പെടുത്തി നോർക്കയുടെ പേരിൽ ഇതിലും രാഷ്ട്രീയം കളിക്കാമെന്ന CPM വ്യാമോഹം ഗൾഫ് മണ്ണിൽ നടക്കില്ലെന്നും ഇൻക്കാസ് ജനറൽ സിക്രട്ടറി പുന്നക്കൻ മുഹമ്മദലി പറഞ്ഞു.