ദോഹ ∙ അവധിയ്ക്ക് നാട്ടിലേയ്ക്ക് പോരാന്‍ ഒരാഴ്ച മാത്രം ബാക്കി നില്‍ക്കെ ഖത്തര്‍ മലയാളി സഹോദരങ്ങളില്‍ ജേഷ്ടന്‍ മരിച്ചു. ജേഷ്ടന്റെ മൃതദേഹം നാട്ടിലേക്കു കൊണ്ടുവരുന്നതിനുള്ള നടപടികൾ പൂർത്തീകരിച്ച് ഖത്തർ എയർപോർട്ടിലെത്തിച്ചപ്പോള്‍ അനുജനും തളർന്നുവീണു മരിച്ചു.
ഖത്തറില്‍ പ്രവാസികളായ സഹോദരങ്ങളില്‍ വട്ടേക്കാട് മഞ്ഞിയിൽ റിസാലുദ്ദീൻ (45) ആണു ജേഷ്ടന്റെ മൃതദേഹവുമായി എയര്‍പോര്‍ട്ടില്‍ നില്‍ക്കവേ മരിച്ചത്. ഖത്തർ പെട്രോളിയം കമ്പനിയിൽ ജീവനക്കാരനായിരുന്നു. കഴിഞ്ഞ ദിവസമാണ് ജ്യേഷ്ഠൻ ഇർഷാദ് (48) മരിച്ചത്.
17നു നാട്ടിൽ അവധിക്കു വരാനിരിക്കെയായിരുന്നു ഇർഷാദിന്റെ മരണം. മൃതദേഹം നാട്ടിലെത്തിക്കാൻ എയർപോർട്ടിലെ നടപടികൾ പൂർത്തീകരിച്ചതെല്ലാം റിസാലുദ്ദീനായിരുന്നു. ജേഷ്ടന്റെ മൃതദേഹം മുന്‍ തീരുമാന പ്രകാരം നാട്ടിലേയ്ക്ക് കൊണ്ടുപോയി . റിസാലുദ്ദീന്റെ മൃതദേഹം പിന്നീടു നാട്ടിലെത്തിക്കും. ഭാര്യ: ഷെറി.