Advertisment

ബാങ്കിലേക്ക് പോകുന്നതിനിടെ യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു; അഞ്ച് വയസുള്ള മകനൊപ്പം ചേര്‍ത്ത് കെട്ടിയിട്ട് നദിയില്‍ തള്ളി; കുട്ടി മരിച്ചു

New Update

പട്‌ന: ബിഹാറില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം അഞ്ച് വയസുകാരനായ മകനൊപ്പം നദിയില്‍ തള്ളി. ബിഹാറിലെ ബക്‌സര്‍ ജില്ലയിലെ ഓജാ ബാരോണ്‍ ഗ്രാമത്തിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്. യുവതിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തിയെങ്കിലും അഞ്ച് വയസുകാരന്‍ മരിച്ചു.

Advertisment

publive-image

ബാങ്കിലേക്ക് പോകുന്നതിനിടെയാണ് യുവതിയെയും കുട്ടിയെയും ഒരു സംഘം തട്ടിക്കൊണ്ടുപോയത്. അതിനിടെ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. ശേഷം യുവതിയെയും അഞ്ച് വയസുകാരനെയും ഒരുമിച്ച് കെട്ടിയിട്ട് നദിയില്‍ എറിഞ്ഞു. നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ഇവരെ രക്ഷപ്പെടുത്തിയത്. എന്നാല്‍ അഞ്ച് വയസുകാരന്‍ മരിച്ചിരുന്നു.

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബക്‌സറിലെ കൂട്ടബലാത്സംഗവും കൊലപാതകവും ബിഹാറില്‍ വലിയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയിരിക്കുന്നത്. സംഭവത്തില്‍ നിതീഷ് കുമാര്‍ സര്‍ക്കാരിനെതിരേ കോണ്‍ഗ്രസ് രംഗത്തെത്തി. സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നതായി കോണ്‍ഗ്രസ് ആരോപിച്ചു.

 

gang rape case rape and murder
Advertisment