റിയാദ് :കഴിഞ്ഞ ദിവസം റിയാദ് ബത്തയിൽ വെച്ച് ആകസ്മികമായി മരണം സംഭവിച്ച റഷീദ് (42) ന്റെ മൃതദേഹം നാട്ടിലെത്തിച്ചു കബറടക്കി.കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ നാട്ടിൽ പോകാൻ തയ്യാറെടുക്കുന്നതിനിടെ ആണ് റഷീദിനെ മരണം പിടികൂടിയത്.
സൗദിയിൽ ബക്കാല ജോലി ചെയ്തു വരവേ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ഒരു വർഷത്തിലധികമായി ഇഖാമ ഇല്ലാതെ നാട്ടിൽ പോകാൻ പറ്റാത്ത അവസ്ഥയിൽ പ്ലീസ് ഇന്ത്യ (പ്രവാസി ലീഗൽ എയ്ഡ് സെൽ ) ചെയർമാൻ ലത്തീഫ് തെച്ചിയുമായി ബന്ധപ്പെടുകയും സ്പോൺസറുമായി പ്ലീസ് ഇന്ത്യ പ്രവർത്തകർ നിരന്തരമായി നടത്തിയ ചർച്ചക്ക് ഒടുവിൽ എക്സിറ്റ് അടിച്ചു നാട്ടിൽ പോകാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു അദ്ദേഹം.
തിരുവനന്തപുരം സ്വദേശി സഫീറിന്റെ നേതൃത്വത്തിൽ ഉള്ള സാമൂഹിക പ്രവർത്തകർ എല്ലാ ഘട്ടത്തിലും സഹായം നൽകികൊണ്ടിരിക്കെ കടുത്ത ഷുഗർ രോഗിആയ അദ്ദേഹം കാൽവിരലുകൾ മുറിക്കേണ്ട അവസ്ഥയിൽ ആണെന്ന് ഡോക്ടർ അറീച്ചത് മുതൽ അസ്വസ്ഥൻ ആയിരുന്നു.പ്രഷറും കൊളസ്‌ട്രോളും ഷുഗറും എല്ലാം ഉണ്ടായിരുന്ന റഷീദിനു കഴിഞ്ഞ 9 മാസമായി സഫീറിന്റെ സഹായത്തോടെ ആയിരുന്നു കഴിഞ്ഞിരുന്നത്.