Advertisment

ഗുജറാത്ത് കലാപക്കേസില്‍ മോഡിയുടെ പങ്ക് അന്വേഷിച്ചതിന് പ്രതികാരം തീര്‍ക്കുന്നു;ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ ആര്‍ബി ശ്രീകുമാര്‍

New Update

ചെന്നൈ: ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി മോഡിയുടെ പങ്ക് അന്വേഷിച്ചതിന് ബിജെപിയും കേന്ദ്ര സര്‍ക്കാരും പ്രതികാരം തീര്‍ക്കുന്നെന്ന് ഇന്റലിജന്‍സ് ബ്യൂറോ മുന്‍ ജോയിന്റ് ഡയറക്ടര്‍ ആര്‍ബി ശ്രീകുമാര്‍.

Advertisment

മറിയം റഷീദ തനിക്കെതിരെ ഉന്നയിച്ച ആരോപണത്തിന് പിന്നില്‍ ബിജെപിയെന്നാണ് ആര്‍ബി ശ്രീകുമാറിന്റെ ആരോപണം. താന്‍ മറിയം റഷീദയെ ചോദ്യം ചെയ്തിരുന്നതായി ശ്രീകുമാര്‍ പറഞ്ഞു. എന്നാല്‍ മൂന്നാംമുറ ഉപയോഗിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

publive-image

'മറിയം റഷീദ ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റാണ്. ഞാന്‍ അവരെ ആക്രമിച്ചെങ്കില്‍ എന്തുകൊണ്ടാണ് അവര്‍ കോടതിയില്‍ അക്കാര്യം പറയാതിരുന്നത്.'

ഗുജറാത്ത് കലാപത്തിലെ മോദിയുടെ പങ്കിനെക്കുറിച്ച് അന്വേഷിച്ചതിനുള്ള പ്രതികാരം തീര്‍ക്കുകയാണ് ബിജെപി നേതൃത്വം. മറിയം റഷീദയെ ചോദ്യംചെയ്യാന്‍ തന്നോടൊപ്പം മറ്റ് ഉദ്യോഗസ്ഥരുമുണ്ടായിരുന്നു.

'സിഎം രവീന്ദ്രനൊപ്പമാണ് ഞാന്‍ മറിയം റഷീദയെ ചോദ്യം ചെയ്തത്. ( പിന്നീട് സിക്കിം ഡിജിപിയായി). സുപ്രീംകോടതിയുടെ അന്വേഷണക്കമ്മിറ്റി ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ടാല്‍ നല്‍കും.'

നേരത്തെ ഐഎസ്ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ട് അന്നത്തെ ഇന്റലിജന്‍സ് ബ്യൂറോ ജോയിന്റ് ഡയറക്ടറായിരുന്ന ആര്‍ബി ശ്രീകുമാര്‍ ശാരീരികമായി പീഡിപ്പിച്ചുവെന്ന് മറിയം റഷീദ വെളിപ്പെടുത്തിയിരുന്നു. ചോദ്യംചെയ്യലിനിടെ ശ്രീകുമാര്‍ സമീപത്തുണ്ടായിരുന്ന കസേരയെടുത്ത് തന്നെ അടിക്കുകയായിരുന്നുവെന്നായിരുന്നു മറിയം റഷീദ പറഞ്ഞത്.

Advertisment