Advertisment

വര്‍ഷങ്ങളായി ഒന്നിച്ചു താമസം; തര്‍ക്കം പതിവായതോടെ ഗര്‍ഭിണിയായ കാമുകിയെ ശ്വാസം മുട്ടിച്ച് കൊന്നു, മൃതദേഹം പിതാവിന്റെ ഫാം ഹൗസില്‍ മറവ് ചെയ്തു; യുവാവ് പിടിയില്‍

New Update

അഹമ്മദാബാദ്: വര്‍ഷങ്ങളായി ഒരുമിച്ച് താമസിച്ചിരുന്ന പങ്കാളിയെ യുവാവ് കൊലപ്പെടുത്തിയ ശേഷം ഫാംഹൗസില്‍ മറവുചെയ്തു. ഗര്‍ഭിണിയായ യുവതിയെ കൊലപ്പെടുത്തിയ ശേഷം മൂന്ന് വയസ്സുള്ള കുട്ടിയെ അവരുടെ മാതാപിതാക്കളുടെ അടുത്താക്കുകയും ചെയ്തു. സംഭവത്തില്‍ ചിരാഗ് പട്ടേല്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ കുറ്റമ്മതം നടത്തിയതായും പൊലീസ് അറിയിച്ചു.

Advertisment

publive-image

ചിരാഗും കൊല്ലപ്പെട്ട രശ്മി കതാരിയയും ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയിട്ട് (ലിവിംഗ് ടുഗദര്‍) അഞ്ച് വര്‍ഷം കഴിഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പ് രശ്മിയെ കാണാതായതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

തുടര്‍ന്ന് ചിരാഗിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. രശ്മിയെ ശ്വാസംമുട്ടിച്ച് കൊന്ന ശേഷം അവളുടെ പിതാവിന്റെ ഫാംഹൗസില്‍ കുഴിച്ചിട്ടിട്ടുണ്ടെന്ന് ചിരാഗ് പൊലീസിന് മൊഴിനല്‍കി.

തുടര്‍ന്ന് സ്ഥലത്ത് പരിശോധന നടത്തിയ ശേഷം പൊലീസ് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചു. താനും രശ്മിയും തമ്മില്‍ നിരന്തരം വഴക്കായിരുന്നെന്നും അതേ തുടര്‍ന്നാണ് കൊലപ്പെടുത്തിയതെന്നും ചിരാഗ് പറയുന്നു.

എന്നാല്‍ സംഭവത്തില്‍ ചിരാഗിന്റെ ആദ്യ ഭാര്യയ്ക്ക് പങ്കുള്ളതായി പൊലീസിന് സംശയമുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് ഇവര്‍ രശ്മിയുമായി വഴക്കുണ്ടാക്കുകയും മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. അതിനാല്‍ ആദ്യ ഭാര്യയെ ചോദ്യം ചെയ്യാനുള്ള ശ്രമത്തിലാണ് പൊലീസ്.

murder case crime
Advertisment