ജിദ്ദ: കിഴക്കൻ പ്രവിശ്യയിലെ ഖഫ്ജിയിൽ ഏതാനും ദിവസങ്ങൾക്കു മുമ്പുണ്ടായ റോഡപകടത്തിൽ തലയ്ക്കു പരുക്കേറ്റു ചികിത്സയിലായിരുന്ന മലയാളി മരണപ്പെട്ടു. കൊല്ലം കടയ്ക്കല്‍ അംബേദ്കര്‍ നഗര്‍ ദര്‍ഭക്കാട് സീനത്ത് മന്‍സിലില്‍ നസീര്‍ (47) ആണ് ദമ്മാമിലെ സ്വകാര്യ ആശുപത്രിയില്‍ മരണപ്പെട്ടത്.
സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന നസീറിനെ വാഹനം ഇടിക്കുകയായിരുന്നു. ഉടൻ ഖഫ്ജിയിലെ ആശുപത്രിയിലും പിന്നീട് ദമ്മാം മുവാസാത്ത് ഹോസ്പിറ്റലില്‍ വെന്റിലേറ്ററിലും പ്രവേശിപ്പിച്ച നസീർ നസീർ വെള്ളിയാഴ്ചയാണ് മരണപ്പെടുകയായിരുന്നു.
പരേതരായ ഇബ്രാഹീംകുഞ്ഞ് - ഫാത്തിമ എന്നിവരുടെ മകനാണ്. 22 വര്‍ഷമായി സൗദിയിലുള്ള നസീര്‍ മുഹമ്മദ് സുലൈമാന്‍ അല്‍ അറബ് കമ്പനിക്ക് കീഴില്‍ ഖഫ്ജിയിലെ അരാംകോ ഓഫീസിൽ ജീവനക്കാരനായിരുന്നു. പൊതുപ്രവർത്തകനായിരുന്ന നസീർ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഖഫ്ജി സനയ്യ ബ്രാഞ്ച് പ്രസിഡന്റായിരുന്നു.
ഭാര്യ: റസീന. മക്കള്‍: ആസിഫ, ആസിയ. മൃതദേഹം സൗദിയിൽ ഖബറടക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതായി സുഹൃത്തുക്കൾ അറിയിച്ചു.