Advertisment

രോഹിത് വെമുലയുടെ അമ്മയ്ക്ക് നല്‍കിയത് വ്യാജവാഗ്ദാനങ്ങള്‍; രാഹുല്‍ ഗാന്ധി മാപ്പുപറയണമെന്ന് ബി.ജെ.പി

New Update

ന്യുഡല്‍ഹി: ഹൈദരാബാദ് സര്‍വകലാശാല ക്യാംപസില്‍ 2016 ജനുവരി 17ന് ആത്ഹമത്യ ചെയ്ത ഗവേഷണ വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ കുടുംബത്തെ പ്രതിപക്ഷം വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിച്ചുവെന്ന് ബി.ജെ.പി. പ്രതിപക്ഷത്തിന്റേത് തരംതാഴ്ന്ന രാഷ്ട്രീയം കളിയാണ്. രാഷ്ട്രീയ നേട്ടത്തിനായി വെമുലയെ പ്രതിപക്ഷം ഉപയോഗിക്കുകയായിരുന്നുവെന്നും കേന്ദ്ര റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ ആരോപിച്ചു.

Advertisment

publive-image

തങ്ങള്‍ക്ക് ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് വാഗ്ദാനം ചെയ്ത 20 ലക്ഷം രൂപ നല്‍കാതെ വഞ്ചിച്ചുവെന്ന് രോഹിതിന്റെ അമ്മ രാധിക വെമുല കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ചിരുന്നു. മുസ്ലീം ലീഗ് നല്‍കിയ ചെക്ക് പണമില്ലാതെ മടങ്ങിയെന്നാണ് ആരോപണം.

വെമുലയുടെ അമ്മയുടെ പ്രസ്താവന വായിച്ച് താന്‍ ആകാംക്ഷയിലായിരുന്നു. ചില പ്രതിപക്ഷ കക്ഷികള്‍ ആ മരണം രാഷ്ട്രീയ ലക്ഷ്യത്തിനായി ഉപയോഗിക്കുമോ എന്നാണ് ഇനി അറിയേണ്ടത്. സാമ്പത്തികമായി ഏറെ പരാധീനതകളുള്ള ആ കുടുംബത്തിന് വ്യാജ വാഗ്ദാനങ്ങള്‍ നല്‍കിയത് രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണെന്നും പീയുഷ് ഗോയല്‍ പറഞ്ഞു.

Advertisment