Advertisment

ഇടിമിന്നലിന്റെ നിര്‍ദേശാനുസരണമാണ് താന്‍ സാറയെ പ്രണയിച്ചതെന്ന്‍ സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകള്‍ സാറയെ 'പ്രണയിച്ച' കാമുകന്‍

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

മുംബൈ: ഇടിമിന്നലിന്റെ നിര്‍ദേശാനുസരണമാണ് താന്‍ സാറയെ പ്രണയിച്ചതെന്ന്‍ സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകള്‍ സാറാ തെണ്ടുല്‍ക്കറെ ശല്ല്യം ചെയ്തതിനെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്ത പൂവാലന്‍ ദേബ്കുമാര്‍ മൈഥി. എന്റെ തീരുമാനത്തില്‍ എനിക്ക് പശ്ചാത്താപമില്ല. ഞാന്‍ ലോകത്തെ ഏറ്റവും മികച്ച വ്യക്തിയാണ് - ദേബ്കുമാര്‍ പറഞ്ഞു .

സാറയുമായി പ്രണയത്തിലായതെങ്ങനെ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിനാണ് ദേബ്കുമാര്‍ വിചിത്രമായ കാരണം പറഞ്ഞത്. ടെലിവിഷനില്‍ മാത്രമാണ് സാറയെ കണ്ടത്. അപ്പോള്‍തന്നെ തന്നെ ഞാന്‍ പ്രണയത്തില്‍ വീണുപോയി. പിന്നീട് അവളെ വിവാഹം കഴിക്കണമെന്ന ആഗ്രഹമായി.

ഇതിനുള്ള ഉത്തരത്തിനായി ഞാന്‍ ആകാശത്തേക്ക് നോക്കി ചോദിച്ചു; സാറ തെണ്ടുല്‍ക്കര്‍ എന്റെ ഭാര്യയാണോ? ആ സമയത്തുതന്നെ ആകാശത്ത് ഇടിമിന്നലുണ്ടായി. അതെന്റെ ചോദ്യത്തിനുള്ള ഉത്തരമായിരുന്നു.

publive-image

സാറ എന്റെ ഭാര്യയാകേണ്ടവള്‍ തന്നെയാണ് എന്നാണ് ഇടിമിന്നല്‍ പറഞ്ഞത്. 32-കാരനായ പശ്ചിമ ബംഗാള്‍ സ്വദേശി പറയുന്നു. സച്ചിന്‍ തെണ്ടുല്‍ക്കറുടെ വീട്ടിലേക്ക് വിളിച്ചപ്പോള്‍ ഇക്കാര്യം ഫോണിലൂടെ പറഞ്ഞിരുന്നതായും ദേബ്കുമാര്‍ വ്യക്തമാക്കുന്നു.

തന്റെ കൈയിലെ ടാറ്റൂവും ദേബ്കുമാര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു. ദേബ് ആന്റ് സാറ എന്നാണ് അതിലെഴിതിയിരിക്കുന്നത്. 2011ല്‍ സാറയ്ക്ക് 13 വയസ്സുള്ളപ്പോഴാണ് ഈ ടാറ്റൂ ചെയ്തതെന്നും ദേബ്കുമാര്‍ പറയുന്നു.

publive-image

നേരത്തെ സച്ചിന്റെ വീട്ടിലേക്ക് ഫോണ്‍ ചെയ്ത് ശല്ല്യം ചെയ്തതിനെ തുടര്‍ന്നാണ് പോലീസ് ദേബ്കുമാറിനെ അറസ്റ്റ് ചെയ്തത്. സാറയുടെ പരാതിയിലായിരുന്നു അറസ്റ്റ്്. തുടര്‍ച്ചയായി 20 തവണയെങ്കിലും സച്ചിന്റെ മുംബൈയിലുള്ള വീട്ടിലേക്ക് ദേബ്കുമാര്‍ വിളിച്ചിട്ടുണ്ട്. സാറയെ തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പെയിന്ററായി ജോലി ചെയ്യുന്ന ദേബ്കുമാര്‍ വിഷാദരോഗിയാണെന്നും സൂചനയുണ്ട്.

cricket sachin
Advertisment