കൊച്ചി: കന്യാസ്ത്രീയുടെ ബലാൽസംഗ പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്‍റെ ആരോപണങ്ങൾ തള്ളി സിസ്റ്റർ അനുപമ. കന്യാസ്ത്രീക്കെതിരെ ബിഷപ്പ് നടത്തുന്നത് വ്യക്തിഹത്യയാണെന്ന് സിസ്റ്റർ അനുപമ ആരോപിച്ചു. ബിഷപ്പിനോട് കന്യാസ്ത്രീ 'നോ' പറഞ്ഞതാണ് ആരോപണത്തിന് പിന്നിലെന്നും എതിർപ്പ് കൂടിയതോടെയാണ് ബിഷപ്പ് കെട്ടുകഥകളുമായി രംഗത്തിറങ്ങിയതെന്നും സിസ്റ്റർ അനുപമ പറഞ്ഞു. ശരിയായ രീതിയിൽ ചോദ്യം ചെയ്താൽ സത്യം പുറത്ത് വരുമെന്നും സിസ്റ്റർ അനുപമ കൂട്ടിച്ചേര്‍ത്തു.
അതേസമയം, കന്യാസ്ത്രീയുടെ ബലാൽസംഗ പരാതിയില്‍ നിലപാടിലുറച്ച് നില്‍ക്കുകയാണ് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍. നിരപരാധിയെന്ന് ആവര്‍ത്തിച്ച ബിഷപ്പ്, പരാതിക്കാരിയായ കന്യാസ്ത്രീക്ക് ദുരുദ്ദേശമെന്നും മൊഴി നല്‍കി. ചോദ്യം ചെയ്യലുമായി സഹകരിക്കണമെന്ന് ബിഷപ്പിനോട് പൊലീസ് പറഞ്ഞു.
കേസില്‍ ചോദ്യാവലി അനുസരിച്ചുള്ള ചോദ്യം ചെയ്യൽ തുടരുകയാണ്. കോട്ടയം എസ് പി ഹരിശങ്കറാണ് ചോദ്യം ചെയ്യുന്നത്. കൊച്ചി ഡി സിപിയും വൈക്കം ഡിവൈ എസ് പിയും ഒപ്പമുണ്ട്. ചോദ്യം ചെയ്യൽ മണിക്കൂറുകൾ നീളാൻ സാധ്യതയെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റ് അത്യാവശ്യമായി വന്നാലുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഫോറൻസിക് മെഡിക്കൽ സംഘവും ചോദ്യം ചെയ്യൽ കേന്ദ്രത്തിലുണ്ട്. ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷമേ അറസ്റ്റ് കാര്യത്തിൽ അന്തിമ തീരുമാനമെടുക്കൂ.