Advertisment

സ്വര്‍ണ്ണകള്ളക്കടത്ത് കേസ്; മിക്ക ചോദ്യങ്ങള്‍ക്കും ശിവശങ്കര്‍ തുടര്‍ച്ചയായി നുണ പറയുന്നുവെന്ന് കസ്റ്റംസ് കോടതിയില്‍

New Update

കൊച്ചി: മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കര്‍ സത്യം പറയുന്നില്ലെന്നു കസ്റ്റംസ് കോടതിയില്‍. ശിവശങ്കറിന്‍റെ ജാമ്യാപേക്ഷയെ എതിര്‍ത്താണ് എറണാകുളം എസിജഐം കോടതിയില്‍ കസ്റ്റംസിന്‍റെ ആരോപണം.

Advertisment

publive-image

മിക്ക ചോദ്യങ്ങള്‍ക്കും ശിവശങ്കര്‍ തുടര്‍ച്ചയായി നുണ പറയുകയാണു ചെയ്യുന്നത്. തനിക്ക് ഒരു ഫോണേയുള്ളൂ എന്നാണു ശിവശങ്കര്‍ മൊഴി നല്‍കിയത്. എന്നാല്‍ ശിവശങ്കറിന്‍റെ രണ്ടു ഫോണുകള്‍ കൂടി ഭാര്യ കൈമാറിയിട്ടുണ്ട്. ശിവശങ്കറിന്‍റെ വിദേശബന്ധങ്ങള്‍ അന്വേഷിക്കേണ്ടതാണെന്നും കസ്റ്റംസ് വാദിച്ചു.

ഉന്നത സ്ഥാനത്തിരുന്നതിനാല്‍ സാക്ഷികളെ സ്വാധീനിക്കാനിടയുണ്ടെന്നും കസ്റ്റംസ് ചൂണ്ടിക്കാട്ടി. കള്ളക്കടത്ത് കേസില്‍ ശിവശങ്കറെ നേരത്തെ തന്നെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചതാണെന്നും അന്ന് അസുഖം അഭിനയിച്ച്‌, ഭാര്യ ഡോക്ടറായ ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നുവെന്നും കസ്റ്റംസ് കോടതിയില്‍ പറഞ്ഞു.

SIVASANKKER COURT
Advertisment