Advertisment

സൗദിയില്‍ മലയാളി ദമ്പതികളുടെ മൃതദേഹം മരുഭൂമിയില്‍. വീട്ടമ്മയെ കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കിയതാണോയെന്ന്‍ സംശയം

New Update

publive-image

Advertisment

കോഴിക്കോട് :  സൗദി അല്‍ ഹസ അല്‍ അയൂന്‍ മരുഭൂമി പ്രദേശത്ത് മലയാളി ദമ്പതികളുടെ മൃതദേഹം കണ്ടെത്തി . വീട്ടമ്മയെ കൊലപ്പെടുത്തിയ നിലയിലും ഭര്‍ത്താവ് ജീവനൊടുക്കിയ നിലയിലുമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത് .

വിജനമായ പ്രദേശത്ത് ഭാര്യയെ കുത്തിക്കൊന്ന് മൃതദേഹം ഉപേക്ഷിച്ചുപോയി ഭര്‍ത്താവ് ജീവനൊടുക്കിയതായിരിക്കാമെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം സംശയിക്കുന്നു .

വടകര വില്യാപ്പള്ളി കുനിങ്ങാട് സ്വദേശിനി റിസ്‌വാന (29) യുടേയും ഭര്‍ത്താവ് നാദാപുരം കക്കട്ടില്‍ സ്വദേശി കുഴിച്ചാല്‍ കുഞ്ഞബ്ദുള്ള (37)യുടേയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

മരുഭൂമിയില്‍ നിര്‍ത്തിയിട്ട വാഹനത്തിലാണ് റസീനയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വാഹനത്തിന് അല്‍പം അകലെയായി കുഞ്ഞബ്ദുല്ലയുടെ മൃതദേഹവും കണ്ടെത്തി. മൊയ്തു-കുഞ്ഞാമി ദമ്പതികളുടെ മകനാണ് കുഞ്ഞബ്ദുല്ല.

രണ്ടര വര്‍ഷമായി അല്‍ഹസ നെസ്‌റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഡ്രൈവറായി ജോലി ചെയ്തുവന്നിരുന്ന കുഞ്ഞബ്ദുള്ള മൂന്ന് മാസം മുമ്പാണ് ഭാര്യയെ സന്ദര്‍ശക വിസയില്‍ സൌദിയിലേയ്ക്ക് കൊണ്ടുപോയത് . ഇദ്ദേഹം നാട്ടില്‍ വന്നിട്ടും വര്‍ഷങ്ങള്‍ കഴിഞ്ഞിരുന്നു.

ഞായറാഴ്ച ഉച്ചക്ക് ശേഷം അവധിയെടുത്ത് ഇരുവരും ദമാമിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയിരുന്നു. രാത്രി 12 മണി വരെ ദമ്പതികളെ കുറിച്ച് വിവരം ലഭിക്കാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കളും കമ്പനിയിലെ സഹപ്രവര്‍ത്തകരും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു.

ഫോണ്‍ റിംഗ് ചെയ്തിരുന്നതിനാലും ഇന്നലെ കുഞ്ഞബ്ദുള്ളക്ക് അവധിയായതിനാലും ആരും കാര്യമാക്കിയിരുന്നില്ല.

ഇന്നലെ രാവിലെ ബന്ധപ്പെട്ടപ്പോഴും മൊബൈല്‍ റിംഗ് ചെയ്തിരുന്നു. ഉച്ചക്ക് 12 മണി കഴിഞ്ഞതിന് ശേഷവും പ്രതികരണം ലഭിക്കാതെ വന്നപ്പോള്‍ കമ്പനി അധികൃതരും സുഹൃത്തുക്കളും പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

പോലീസ് നടത്തിയ തെരച്ചിലിലാണ് അല്‍ഹസക്ക് സമീപം അല്‍അയൂനില്‍നിന്ന് ഏകദേശം ഒന്നര കിലോമീറ്റര്‍ അകലെ മരുഭൂമിയില്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ റസീനയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വാഹനത്തിന് അല്‍പം അകലെയായി കുഞ്ഞബ്ദുല്ലയുടെ മൃതദേഹവും കണ്ടെത്തി.

kuwait kuwait latest soudi news
Advertisment