Advertisment

കാമുകന്മാരുടെ ഇടയില്‍ താന്‍ നഗ്നയായി കിടക്കുന്നത് ഐശ്വര്യ കണ്ടിരുന്നു ; അനാശാസ്യ പ്രവര്‍ത്തനം മകള്‍ കണ്ടതിന്റെ ദേഷ്യം തീര്‍ക്കാന്‍ അവളുടെ മുഖത്തടിച്ചു.പിന്നീട് കൊന്നു ; തന്റെ ഇടപാടുകാരില്‍ 16കാരന്‍ മുതല്‍ 60കാരന്‍ വരെയുണ്ടെന്ന് സൗമ്യയുടെ മൊഴി

New Update

കണ്ണൂര്‍ : തന്റെ ഇടപാടുകാരില്‍ 16കാരന്‍ മുതല്‍ 60കാരന്‍ വരെയുണ്ടെന്ന് പിണറായി കൂട്ടകൊലപാതകക്കേസിലെ പ്രതി സൗമ്യയുടെ മൊഴി. തന്റെ അനാശാസ്യ പ്രവര്‍ത്തനം മകള്‍ ഐശ്വര്യ നേരില്‍ കണ്ടതിനാലാണ് ആദ്യം അവളെ കൊന്നത്.സൗമ്യയുടെ മൊഴിയില്‍ അമ്പരന്നിരിക്കുകയാണ് പൊലീസ്.

Advertisment

publive-image

കഴിഞ്ഞ ജനുവരിയിലെ ഒരു അര്‍ദ്ധ രാത്രിയില്‍ മകള്‍ ഐശ്വര്യ മാതാവിനെ അടുത്ത് തെരഞ്ഞപ്പോള്‍ കണ്ടില്ല. അമ്മയെ തെരഞ്ഞ് കുട്ടി മുറിയിലെ ലൈറ്റിട്ടു. ഈ സമയം അമ്മ രണ്ട് യുവാക്കളുടെ നടുവില്‍ നഗ്‌നയായി കിടക്കുന്നതാണ് മകള്‍ കണ്ടത്. തന്റെ അനാശാസ്യ പ്രവര്‍ത്തനം മകള്‍ നേരില്‍ കണ്ടതിന്റെ അരിശം തീര്‍ക്കാന്‍ ഐശ്വര്യയെ സൗമ്യ മുഖത്തടിച്ചു. അന്ന് തന്നെ ഐശ്വര്യയെ ഇല്ലാതാക്കാന്‍ മനസില്‍ തീരുമാനിച്ചിരുന്നതായി സൗമ്യ പോലീസിനോട് പറഞ്ഞു.മാതാപിതാക്കള്‍ തടസമായപ്പോള്‍ അവരേയും ഇല്ലാതാക്കി.

publive-image

തന്റെ അവിഹിത ബന്ധങ്ങള്‍ക്ക് സൗകര്യമൊരുക്കുന്നതിനായി മാതാപിതാക്കളേയും മകളേയും ആസൂത്രിതമായി കൊലപ്പെടുത്തിയ സൗമ്യ പോലീസിന്റെ പത്ത് മണിക്കൂര്‍ നീണ്ടു നിന്ന ചോദ്യം ചെയ്യലിലൊടുവിലാണ് മനസ് തുറന്നത്. ഭര്‍ത്താവില്‍ നിന്നുള്ള ക്രൂര മര്‍ദ്ദനങ്ങളും തന്നെ ഈ നിലയിലേക്ക് എത്തിച്ചതിന് കാരണമായിട്ടുണ്ടെന്നും യുവതി പോലീസിനോട് പറഞ്ഞു.

publive-image

ഇരിട്ടി സ്വദേശിനിയാണ് തന്നെ ആദ്യമായി അനാശാസ്യത്തിലേക്ക് നയിച്ചതെന്നും യുവതി അന്വേഷണ സംഘത്തിന് മൊഴി നല്‍കി.16 കാരന്‍ മുതല്‍ അറുപതുകാരന്‍ വരെയായിട്ട് ബന്ധമുള്ള സൗമ്യക്ക് കൊലപാതകത്തിന് ഇവരില്‍ നിന്ന് ആങ്കെിലും സഹായം ചെയ്തിട്ടുണ്ടോയെന്നും പോലീസ് പരിശോധിച്ചു വരികയാണ്.

publive-image

ചോറിലും കറികളിലും രസത്തിലും വിഷം കലര്‍ത്തി നല്‍കിയാണ് ഓരോ കൊലപാതകവും നടത്തിയതെന്നും പ്രതി പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

publive-image

 

Advertisment