Advertisment

ശ്രീദേവിയുടെ തലയില്‍ ആഴത്തില്‍ മുറിവുണ്ടായിരുന്നതായി റിപ്പോര്‍ട്ട്; മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്‌തേക്കും

author-image
ഫിലിം ഡസ്ക്
New Update

ദുബൈ: നടി ശ്രീദേവിയുടെ തലയില്‍ ആഴത്തില്‍ മുറിവുണ്ടായിരുന്നതായി റിപ്പോര്‍ട്ട്. മുറിവ് എങ്ങനെ സംഭവിച്ചുവെന്നത് അവ്യക്തമാണ്. വീഴ്ചയില്‍ ഉണ്ടായതാണോ എന്ന് പരിശോധിക്കും. വ്യക്തതക്കായി മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്‌തേക്കും.

Advertisment

ദുബൈയിലെ ജുമൈറ ടവേഴ്‌സ് ഹോട്ടലിലെ 2201 എന്ന മുറിയിലായിരുന്നു ശ്രീദേവിയുടെ അന്ത്യനിമിഷങ്ങള്‍. കുളിമുറിയിലെ ബാത്ടബില്‍ വീണു മരിക്കുകയായിരുന്നു നടിയെന്നായിരുന്നു റിപ്പോര്‍ട്ട്. മരണ റിപ്പോര്‍ട്ടിലെ അസ്വാഭാവികത മൂലം ദുബൈ പൊലീസ് വിശദ അന്വേഷണത്തിലാണ്. ഇതിന്റെ ഭാഗമായി ഹോട്ടല്‍ മുറി പൊലീസ് സീല്‍ ചെയ്യും. അതിന് ശേഷം വിശദ പരിശോധന ഇവിടെ തുടരും. ഹോട്ടല്‍ ജീവനക്കാരേയും ചോദ്യം ചെയ്യും. ഇതിന് ശേഷം മാത്രമേ മൃതദേഹം വിട്ടു കൊടുക്കൂ. ഇന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാറായിരുന്ന ശ്രീദേവിയുടെ മരണത്തിലെ ദുരൂഹതകള്‍ക്ക് തെളിവാണ് ദുബൈ പൊലീസിന്റെ ഈ നടപടികള്‍.

ശ്രീദേവിയുടെ മരണവാര്‍ത്തയെക്കുറിച്ച് അറിഞ്ഞപ്പോള്‍ കൊച്ചുകുഞ്ഞിനെപ്പോലെ ബോണി കപൂര്‍ പൊട്ടിക്കരയുകയായിരുന്നുവെന്ന് അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന അദ്‌നാന്‍ സിദ്ദിഖി പറയുന്നു.

ബന്ധുവും ചലച്ചിത്രനടനുമായ മോഹിത് മര്‍വയുടെ വിവാഹത്തില്‍ സംബന്ധിക്കാനായാണ് ഭര്‍ത്താവും സിനിമാ നിര്‍മ്മാതാവുമായ ബോണി കപൂര്‍, ഇളയ മകള്‍ ഖുഷി കപൂര്‍ എന്നിവര്‍ക്കൊപ്പം ശ്രീദേവി യുഎഇയില്‍ എത്തിയത്. റാസല്‍ഖൈമയിലെ വാള്‍ഡോര്‍ഫ് അസ്റ്റോറിയ ഹോട്ടലില്‍ വ്യാഴാഴ്ചത്തെ വിവാഹാഘോഷത്തിനുശേഷം ശ്രീദേവിയും കുടുംബവും ദുബൈയിലെ ജുമേറ എമിറേറ്റ്‌സ് ടവേര്‍സ് ഹോട്ടലിലേക്ക് താമസം മാറ്റിയിരുന്നു. ഈ വിവാഹ നിശ്ചയത്തില്‍ പങ്കെടുത്തവരെല്ലാം സംശയത്തിന്റെ നിഴലിലാണ്. അന്വേഷണം പൂര്‍ത്തിയായാല്‍ മാത്രമേ ഇതില്‍ പലര്‍ക്കും ദുബൈ വിടാനാകൂ. ഇതിനുള്ള നിര്‍ദ്ദേശം പൊലീസ് ഇവര്‍ക്കെല്ലാം കൈമാറിയിട്ടുണ്ട്. വിശദമായ തെളിവെടുപ്പും മൊഴിയെടുക്കലും തുടരും. അതിന് ശേഷം മാത്രമേ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കുന്നതിലും അന്തിമ തീരുമാനം ഉണ്ടാകൂ.

Advertisment