Advertisment

സുഗതകുമാരിയുടെ ആര്‍ഭാട ജീവിതം കാമുകനൊപ്പം; യുവാക്കളെ കണ്ണും കൈയ്യും കാണിച്ച് വശീകരിച്ച് വീട്ടില്‍ വരുത്തും; ശേഷം നടക്കുന്നത്

New Update

കരമന: കാമുകനോടൊപ്പം ആര്‍ഭാട ജീവിതം നയിക്കാന്‍ ഈ സ്ത്രീ തിരഞ്ഞെടുത്ത കുതന്ത്രം ഒടുക്കം പാരയായി. പുരുഷന്മാരെ കണ്ണും കൈയ്യും കാണിച്ച് വശീകരിച്ച് ആഭരണങ്ങള്‍ തട്ടിയെടുക്കലാണ് ഇവരുടെ പ്രധാന തൊഴില്‍. അവസാനം വിവരം പോലീസിലെത്തിയതോടെ ഇവരെ പിടികൂടി.

Advertisment

നിലവില്‍ ആശാവര്‍ക്കര്‍ കൂടിയായ മേലാറന്നൂര്‍ സ്വദേശി സുഗതകുമാരിയെയാണ് കരമന പോലീസ് അറസ്റ്റ് ചെയ്തത്. പാറശാല സ്വദേശിയായ യുവാവ് കരമന പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. കഴിഞ്ഞയാഴ്ചയാണു കിഴക്കേകോട്ടയില്‍ യുവാവും സുഗതകുമാരിയും പരിചയപ്പെട്ടത്. തുടര്‍ന്ന് യുവാവിന്റെ ഫോണിലേക്ക് നിരന്തരം വിളിച്ചു

publive-image

പിന്നീട് വീട്ടിലേക്ക് വരാന്‍ ഇവര്‍ ആവശ്യപ്പെട്ടു. താനും മകളും മാത്രമേ വീട്ടിലുള്ളൂവെന്നു പറഞ്ഞാണു പരാതിക്കാരനെ ക്ഷണിച്ചത്. എന്നാല്‍ യുവാവിനെയും കൂട്ടി ഇവര്‍ വാടക വീട്ടിലെത്തുകയും വീട്ടിനകത്തു കയറിയ ഉടനെ സുഗതകുമാരി കതകടച്ചു കുറ്റിയിട്ടശേഷം പരാതിക്കാരന്റെ സ്വര്‍ണാഭരണങ്ങള്‍ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.

ശേഷം, ആഭരണങ്ങള്‍ കൊടുക്കാന്‍ വിസമ്മതിച്ച യുവാവിനെ നാട്ടുകാരെ വിളിച്ചുകൂട്ടുമെന്നും തനിക്ക് സഹായത്തിനായി ആള്‍ക്കാരുണ്ടെന്നും കേസില്‍ കുടുക്കി പോലീസിനെക്കൊണ്ടു പിടിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതുകേട്ടു ഭയന്ന പരാതിക്കാരന്‍ തന്റെ അഞ്ചര പവന്റെ മാലയും മോതിരവും ഊരി നല്‍കി സ്ഥലം വിട്ടു.

കരമന പോലീസ് നടത്തിയ ഊര്‍ജിത അന്വേഷണത്തിലാണു സുഗതകുമാരിയെ മേലാറന്നൂര് ഭാഗത്തു നിന്നും പോലീസ് അറസ്റ്റു ചെയ്തത്.ഇതുപോലെ കവര്‍ച്ച ചെയ്ത ആഭരണങ്ങള്‍ പണയംവെച്ചു ലഭിക്കുന്ന പണമുപയോഗിച്ച് കാമുകനുമൊത്ത് ആര്‍ഭാട ജീവിതമാണു പ്രതി നയിച്ചു വന്നിരുന്നത്. അതേസമയം നിലവില്‍ ഇവര്‍ക്കെതിരെ മലയിന്‍കീഴ് പോലീസ് സ്റ്റേഷനില്‍ രണ്ടു മാല മോഷണ കേസുകളുണ്ടെന്ന് പോലീസ് പറയുന്നു.

Advertisment