Advertisment

നിയമസഭാ സാമാജികരുടെ അവകാശലംഘന പരാതി എത്തിക്‌സ് കമ്മറ്റിക്ക് വിട്ട സ്പീക്കറുടെ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് തോമസ് ഐസക്; കേരളത്തിന്റെ വികസനത്തെ അട്ടിമറിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സിഎജി ചൂട്ട് പിടിക്കുന്നുവെന്നും മന്ത്രി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: സിഎജി റിപ്പോർട്ട് ചോർത്തിയത് അവകാശ ലംഘനമാണെന്നുള്ള വി.ഡി.സതീശന്റെ നോട്ടിസും തന്റെ മറുപടിയും നിയമസഭാ എത്തിക്സ് കമ്മിറ്റിക്കു വിട്ട സ്പീക്കറുടെ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്നു മന്ത്രി ഡോ.ടി.എം. തോമസ് ഐസക്.

ചട്ടം ലംഘിച്ചിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം അതീവ ഗൗരവമായ പ്രശ്‌നങ്ങള്‍ അവകാശലംഘനമുമായി ബന്ധപ്പെട്ടുണ്ടെന്നും അവ സഭ മുമ്പാകെ വിശദീകരിക്കുന്നതിനുള്ള അവസരം ലഭിക്കുന്നത് നല്ല കാര്യമായി കാണുന്നുവെന്നും പറഞ്ഞു.

താൻ ചട്ടലംഘനം നടത്തിയിട്ടില്ല. അസാധാരണ സാഹചര്യം സൃഷ്ടിച്ചത് സിഎജിയാണ്. നടപടിക്രമം പാലിക്കാതെയാണ് സിഎജി റിപ്പോർട്ട് നൽകിയതെന്നും ഐസക് പറഞ്ഞു. അസാധാരണത്തില്‍ അസാധാരണമായ സാഹചര്യം സിഎജി റിപ്പോര്‍ട്ട് സൃഷ്ടിച്ചു. ഇതൊരു ഗൂഢ പദ്ധതിയുടെ ഭാഗമായി കാണുന്നു.

കേരളത്തിന്റെ വികസനത്തെ അട്ടിമറിക്കുന്നതിന് ഇഡിയും എന്‍ഐഎയും എല്ലാവരും ചെയ്തുകൊണ്ടിരുക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ചൂട്ട് പിടിക്കുന്ന നടപടിയാണെന്നും അദ്ദേഹം ആരോപിച്ചു.

എങ്ങനെയാണ് സിഎജി ഓഡിറ്റ് നടക്കേണ്ടതെന്ന് 2007ല്‍ അവര്‍ മാര്‍ഗരേഖകള്‍ നല്‍കിയിട്ടുണ്ട്. 2020ല്‍ അവ വീണ്ടും ആവര്‍ത്തിച്ചിട്ടുണ്ട്. അത് പ്രകാരം ഓഡിറ്റ് ചെയ്യപ്പെടുന്നവരുടെ അവകാശങ്ങള്‍ കൃത്യമായി പറഞ്ഞിട്ടുണ്ട്. ഓരോ കാര്യത്തിലും വിശദീകരണംം ആവശ്യപ്പെടണം. ആ വിശദീകരണം എന്തുകൊണ്ട് തള്ളുന്നു എന്നതും പറയണം.

അതീവ ഗൗരവമായ അഭിപ്രായവൃത്യാസമുണ്ടെങ്കില്‍ അത് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കണം. എക്‌സിറ്റ് മീറ്റംഗ് നടത്തണം. എന്നാല്‍ ഇതൊന്നും ഉണ്ടായിട്ടില്ലെന്നും എക്‌സിറ്റ് മീറ്റിങ്ങിന്റെ മിനിറ്റ്‌സ് പോലും അയച്ചുതന്നില്ലെന്നും ധനമന്ത്രി ആരോപിച്ചു.

സഭയിൽ സമർപ്പിക്കുന്നതിനു മുൻപ് സിഎജി റിപ്പോർട്ട് ധനമന്ത്രി പരസ്യപ്പെടുത്തിയത് സഭയുടെ അധികാരങ്ങളിലുള്ള കടന്നുകയറ്റമാണെന്നായിരുന്നു വി.ഡി.സതീശന്റെ പരാതി. ധനമന്ത്രിയുടെ വിശദീകരണം നേരിട്ടു കേട്ടതിനുശേഷമാണ് സ്പീക്കർ പരാതി എത്തിക്സ് കമ്മിറ്റിക്കു വിട്ടത്..

Advertisment