Advertisment

ഗൾഫിൽ നിന്നുള്ള മടങ്ങിവരവ് കേരളത്തിന്‍റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കി. ബജറ്റില്‍ പ്രഖ്യാപിച്ച 30 % പദ്ധതികളും വെട്ടിക്കുറയ്ക്കുമെന്ന് ധനമന്ത്രി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി കാരണം വാർഷിക പദ്ധതി 30 ശതമാനം വെട്ടിക്കുറയ്ക്കേണ്ടി വരുമെന്നു ധനമന്ത്രി തോമസ് ഐസക്. ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികളിൽ പലതും നടത്താനാകില്ല . ഈ സാഹചര്യത്തില്‍ മുൻഗണന നൽകേണ്ടവയുടെ പട്ടിക തയാറാക്കാൻ നിർദേശിച്ചതായും മന്ത്രി പറഞ്ഞു.

കേരളത്തിനു വാങ്ങാവുന്ന വായ്പയിൽ കേന്ദ്ര സർക്കാർ 6,645 കോടി രൂപ വെട്ടിക്കുറച്ചു. അതിനുപുറമേ കേന്ദ്ര നികുതി വിഹിതത്തിൽ ഈ വർഷം 5,370 കോടി രൂപയുടെ കുറവുണ്ടാകും.

കോർപറേറ്റ് നികുതിയിൽ 1,75,000 കോടി രൂപയുടെ ഇളവു കേന്ദ്രം പ്രഖ്യാപിച്ചതിന്‍റെ ഫലമായാണിത്. സംസ്ഥാന ജിഎസ്ടി വരുമാനത്തിൽ 5,623 കോടി രൂപയുടെ കുറവ് ഇതിനു പുറമേയുണ്ടാകും.

കേന്ദ്ര സർക്കാർ ഇ വേ ബിൽ നൽകിയാൽ മാത്രമേ വ്യാപാര സ്ഥാപനങ്ങൾ നൽകിയ ജിഎസ്ടി ബിൽ പരിശോധിക്കാനാകൂ. എല്ലാ ഇനങ്ങളിലേയും കുറവ് കൂട്ടിയാൽ ബജറ്റിൽ വകയിരുത്തിയതിനേക്കാൾ 19,463 കോടി രൂപയുടെ കുറവുണ്ടാകും. ഗൾഫിൽ നിന്നുള്ള മടങ്ങിവരവ് കൂടിയതാണ് സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി കൂടാനിടയാക്കിയതെന്നും മന്ത്രി പറഞ്ഞു.

 

keralam latest
Advertisment