Advertisment

മുഖ്യമന്ത്രീ, നിങ്ങള്‍ ആദ്യം സി.പി.എം മന്ത്രിമാരുടെ കക്കൂസുകളുടെയെല്ലാം സേഫ്റ്റി ടാങ്കുകള്‍ ക്ലീന്‍ ചെയ്യുക.

New Update

ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേവിനോട്‌ ഈ അഭ്യര്‍ ത്ഥന നടത്തിയിരിക്കുന്നത് മറ്റാരുമല്ല ബി.ജെ.പി യുടെ ത്രിപുര സംസ്ഥാന ചുമതലയുള്ള പ്രമുഖ ആര്‍.എസ്.എസ് നേതാവുകൂടിയായ ശ്രീ സുനില്‍ ദേവ് ധര്‍ ആണ്.

Advertisment

അദ്ദേഹത്തിന്‍റെ ട്വീറ്റ് ഇപ്പോള്‍ വലിയ ചര്‍ച്ചയാ യിരിക്കുകയാണ്. ആ പ്രസ്താവന ഇപ്രകാരമാണ്..

publive-image

" കഴിഞ്ഞ 25 വര്‍ഷമായി ത്രിപുരയില്‍ സി.പി.എം ഭരണമായിരുന്നു. RSS ന്‍റെ അനേകം പ്രവര്‍ത്തകരെ അവര്‍ കൊന്നിട്ടുണ്ട്.2005 ല്‍ മുഖ്യമന്ത്രി മാണിക് സര്‍ക്കാരിന്റെ ഔദ്യോഗിക വസതിയിലെ സേഫ്റ്റി ടാങ്ക് വൃത്തിയാക്കിയപ്പോള്‍ ഒരു സ്ത്രീയുടെ അസ്ഥി പഞ്ജരം ലഭിച്ചിരുന്നു.എന്നാല്‍ അതെപ്പറ്റി യാതൊ രുവിധ അന്വേഷണങ്ങളും നടത്തുകയുണ്ടായില്ല."

" അന്വേഷണം വേണമെന്ന പ്രതിപക്ഷ ആവശ്യം നിരാകരിക്കപ്പെട്ടു. മുഖ്യമന്ത്രിയുടെ വീട്ടിലെ സേഫ്റ്റി ടാങ്കില്‍ നിന്ന് അസ്ഥികൂടം ലഭിച്ചപ്പോള്‍ ആഭ്യന്തരവകുപ്പ് കയ്യാളിയിരുന്ന മുഖ്യമന്ത്രി തന്നെ അന്വേഷണം പ്രഖ്യാപിക്കുകയോ സി.ബി.ഐ യെ വിളിക്കുകയോ ചെയ്യണമായിരുന്നു. എന്നാല്‍ അതുണ്ടായില്ല. "

" ഞങ്ങളുടെ ധാരാളം ആളുകള്‍ കൊല്ലപ്പെടുകയോ ,കാണാതാകുകയോ ചെയ്യപ്പെട്ടിട്ടുണ്ട്. അതെല്ലാം അന്വേഷിക്കണം. ഞാന്‍ മുഖ്യമന്ത്രി ബിപ്ലവ് ദേവിനോട് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു, മുന്‍ മുഖ്യമന്ത്രിയുടെ വീടിന്റെ സേഫ്റ്റി ടാങ്കില്‍ നിന്ന് അസ്ഥിക്കൂടം ലഭിച്ചത് അന്വേഷിക്കുന്നതോടൊപ്പം മറ്റുള്ള സി.പി.എം മന്ത്രിമാരുടെ വസതികളിലെ യും സേഫ്റ്റി ടാങ്കുകള്‍ വൃത്തിയാക്കി പരിശോധി ക്കേണ്ടത് അനിവാര്യമാണ്."

സുനില്‍ ദേവ് ധര്‍ ന്‍റെ ഈ പ്രസ്താവന രാഷ്ട്രീയകേന്ദ്ര ങ്ങളില്‍ ഇപ്പോള്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.

Advertisment