Advertisment

ക്ഷണിക്കാത്ത സ്ഥലത്ത് വന്നാല്‍ 'കടക്കു പുറത്ത്' തന്നെയാണ് നയം -പിണറായി വിജയന്‍

New Update

Image result for 'കടക്കു പുറത്ത്'

Advertisment

ന്യൂഡല്‍ഹി: ക്ഷണിക്കാത്ത സ്ഥലത്ത് മാധ്യമ പ്രവര്‍ത്തകര്‍ വന്നാല്‍ 'കടക്കു പുറത്ത്' എന്നതു തന്നെയാണ് നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ''വിളിക്കാത്തിടത്ത് പോകാന്‍ പാടില്ല. വിളിക്കുന്ന സ്ഥലങ്ങളിലേ പോകാവൂ. അതു തന്നെയാണ് നിലപാട്'' -മുഖ്യമന്ത്രി പറഞ്ഞു. 'കടക്കു പുറത്ത്' പ്രയോഗത്തെക്കുറിച്ച്‌ വാര്‍ത്തസമ്മേളനത്തില്‍ ഉയര്‍ന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Related image

സര്‍ക്കാറിെന്‍റ രണ്ടു വര്‍ഷത്തിനിടയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യപ്പെട്ടത് പൊലീസിെന്‍റ പ്രവര്‍ത്തനവും മുഖ്യമന്ത്രിയുടെ പെരുമാറ്റവുമാണെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ മറുപടി ഇങ്ങനെ: ''എെന്‍റ പെരുമാറ്റത്തിെന്‍റ കാര്യം എന്നോട് പെരുമാറുന്നവര്‍ പറയെട്ട, പൊലീസിെന്‍റ പെരുമാറ്റത്തെക്കുറിച്ച്‌ പറഞ്ഞാല്‍, തെറ്റുകാരെ സര്‍ക്കാര്‍ സംരക്ഷിക്കുന്നില്ല. അത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ അറച്ചു നിന്നിട്ടുമില്ല. കേരളത്തില്‍ അറുപതിനായിരത്തില്‍പരം പൊലീസുകാരുണ്ട്. പൊലീസ് സേനയുടെ പ്രവര്‍ത്തനം ഫലപ്രദമാണ്. ഒരാള്‍ കുറ്റം ചെയ്താല്‍ പോലും, പൊലീസ് സേനയെ മുഴുവന്‍ കുറ്റപ്പെടുത്തും. ഇത്തരം ഘട്ടങ്ങളില്‍ സര്‍ക്കാര്‍ എന്തു നടപടി സ്വീകരിക്കുന്നു എന്നതാണ് പ്രധാനം.''

Image result for 'കടക്കു പുറത്ത്'

വരാപ്പുഴ സംഭവത്തിലും ശക്തമായ നടപടിയാണ് സ്വീകരിച്ചത്. തെറ്റുകാരെ സംരക്ഷിക്കില്ല. പൊലീസിെന്‍റ പ്രവര്‍ത്തന രീതിയില്‍ കാലാനുസൃത മാറ്റമുണ്ട്. മുന്‍കാലങ്ങളിലെ പൊലീസ് സേനയുടെ പെരുമാറ്റവും പ്രതിച്ഛായയുമല്ല ഇന്നേത്തതെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Image result for 'കടക്കു പുറത്ത്'

സംസ്ഥാന സര്‍ക്കാറിെന്‍റ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച്‌ ദേശീയ മാധ്യമപ്രവര്‍ത്തകരെ പെങ്കടുപ്പിച്ചു നടത്തിയതായിരുന്നു വാര്‍ത്തസമ്മേളനം. സമാധാനവും ജനേക്ഷമവും മുന്‍നിര്‍ത്തി മുന്നോട്ടു പോകാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടുണ്ടെന്നും കേരളത്തിലെ നല്ല മാതൃകകളെക്കുറിച്ച്‌ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് അന്വേഷണം വരുന്നുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

Image result for 'കടക്കു പുറത്ത്'

കേരളത്തിലെ കാര്യങ്ങളെക്കുറിച്ച്‌ ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകരോടും അന്വേഷിച്ചെന്നു വരും. അതുകൊണ്ട് സര്‍ക്കാറിെന്‍റ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ അവബോധം ഉണ്ടാക്കാനും അഭിപ്രായം ശേഖരിക്കാനുമാണ് വാര്‍ത്തസമ്മേളനം വഴി ശ്രമിക്കുന്നതെന്ന് പിണറായി പറഞ്ഞു.

Advertisment