ചിക്കാഗോ : കാമുകന്റെ ഭാര്യയായ യുവ വനിതാ ഡോക്റ്ററെ കൊല്ലാൻ അറസ്റ്റിലായ മലയാളി വനിത ടീനാ ജോണ്‍സ് ക്വട്ടേഷൻ നൽകി കാത്തിരുന്നത് 3 മാസം.
ഭര്‍തൃമതിയായിട്ടും കാമുകനോടുള്ള അതിയായ പ്രണയമാണ് ഭാര്യയെ ഇല്ലാതാക്കി മുന്‍ കാമുകനെ വീണ്ടും സ്വന്തമാക്കാന്‍ ഇത്തരമൊരു ക്രൂര കൃത്യത്തിനു പത്തനംതിട്ട കീഴ്വായ്‌പ്പൂർ സ്വദേശിനിയായ യുവതിയെ പ്രേരിപ്പിച്ചത്. തിരുവല്ല സ്വദേശിയും അമേരിക്കയിൽ സ്ഥിരതാമസക്കാരനുമായ ടോബിയുടെ ഭാര്യയാണ് ടീന.
എന്നാല്‍ ഇന്റർനെറ്റ് ക്വട്ടേഷനുകളെക്കുറിച്ച് സി.ബി.എസ്. ചാനലിന്റെ '48 മണിക്കൂർ' എന്ന പരിപാടിയാണ് ടീനയെ കുടുക്കിയത്. ഇന്റർനെറ്റിലെ ക്രിമിനിൽ സംഘങ്ങളെക്കുറിച്ചുള്ള ചാനൽ റിപ്പോർട്ട് കണ്ട് വുഡ്റിജ് പൊലീസ് നടത്തിയ അന്വേഷണമാണ് ടീനയിലേയ്ക്ക് എത്തിയത്.
നേരത്തെ തന്നെ ടീനയുടെ ക്വട്ടേഷനെക്കുറിച്ച് അറിഞ്ഞ പോലീസ് മൂന്നു മാസക്കാലം ഇവരെ നിരീക്ഷിച്ചു . ഒടുവില്‍ കൃത്യം നടപ്പിലാകുന്നതിനു തൊട്ടു മുന്‍പ് പോലീസ് ടീനയെ കുടുക്കുകയായിരുന്നു . ടീന പിടിയിലായില്ലെങ്കില്‍ ഒരു പക്ഷെ കാമുകന്‍റെ ഭാര്യയായ ഡോക്ടര്‍ കൊല്ലപെടുമായിരുന്നിരിക്കാം .
വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോൾ ടീനയ്ക്കു കാര്യങ്ങൾ സമ്മതിക്കേണ്ടി വന്നു. ഷിക്കാഗോ ഡ്യൂപേജ് കൗണ്ടി കോടതിയിൽ ഹാജരാക്കിയ ടീനയ്ക്ക് എതിരേ വധശ്രമം ചുമത്തിയാണ് തടവിലാക്കിയിരിക്കുന്നത് .
അറസ്റ്റിലായി റിമാന്‍ഡ് ചെയ്യപെട്ടിരുന്ന ടീനയ്ക്ക് അമേരിക്കൻ കോടതി ജാമ്യം അനുവദിച്ചതായാണ് വിവരം. ടീനയും കാമുകന്റെ ഭാര്യയുമായി പ്രശ്നങ്ങളുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. കേസ് അടുത്തമാസം 15 ന് ഇനി പരിഗണിക്കും. ശിക്ഷിച്ചാൽ 20 വർഷം തടവ് അനുഭവിക്കുകയും പിഴ ഒടുക്കുകയും വേണ്ടി വരും.
പാസ്പോർട്ട് സറണ്ടർ ചെയ്യാനും ഇരയുമായി യാതൊരു വിധത്തിലും ബന്ധപ്പെടാൻ പാടില്ലെന്നും പൊലീസ് നിർദ്ദേശിച്ചിട്ടുണ്ട്. അറസ്റ്റിലായ ടീനയെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
ക്വട്ടേഷൻ നടപ്പാക്കാനായി 10,000 ഡോളർ (ഏതാണ്ട് 6.5 ലക്ഷം രൂപ) ആണ് ജനുവരിയിൽ ടീന ക്വട്ടേഷന്‍ കമ്പനിയ്ക്ക് കൈമാറിയത്.
ഡിജിറ്റൽ കറൻസിയായ ബിറ്റ്കോയിൻ വഴിയാണു പണം കൈമാറിയത്.
ക്വട്ടേഷൻ നൽകി ശത്രുവിന്റെ മരണവാർത്ത പ്രതീക്ഷിച്ച് കഴിഞ്ഞ മൂന്നുമാസമായി കാത്തിരുന്ന ടീനയെ പോലീസും നിരീക്ഷിച്ചു .
തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കാര്യങ്ങൾ പുറത്തെത്തിയത്. ടീന അറിയാതെ അവരുടെ നീക്കങ്ങൾ മൂന്നുമാസം പൊലീസ് നിരീക്ഷിച്ചു. വളരെ കൃത്യമായ ആസൂത്രണം നടത്തിയാണ് ടീന മുന്നോട്ട് പോയത്. ഡോക്ടർ വീട്ടിൽ ഇല്ലാത്ത സമയം കണ്ടുപിടിച്ച് ഇന്റർനെറ്റിലൂടെ ക്വട്ടേഷൻ സംഘത്തിന് ടീന വിവരം നൽകി.
ചോദ്യം ചെയ്യലില്‍ വെബ്സൈറ്റിലൂടെ ക്വട്ടേഷൻ നൽകിയെന്നത് ടീന സമ്മതിച്ചു . സംഘത്തിനു കൃത്യമായ നിർദ്ദേശങ്ങളും ടീന നൽകിയിരുന്നത്രെ . ഭാര്യയെ കൊല്ലുമ്പോൾ കാമുകന്റെ മേൽ കുറ്റം വരരുതെന്ന് ടീന നിർദ്ദേശം നൽകിയിരുന്നു.
ഡോക്ടർ വീട്ടിൽ ഇല്ലാത്ത സമയവും മറ്റു വിശദാംശങ്ങളും ഇന്റർനെറ്റിലൂടെ തന്നെ ടീന നൽകി. അപകട മരണമാണെന്ന് തോന്നുന്ന വിധത്തിൽ കൊലപാതകം നടത്തണമെന്നായിരുന്നു ടീനയുടെ ആവശ്യം.
കോസ നോസ്ട്ര ഇന്റർനാഷനൽ നെറ്റ്‌വർക്ക് എന്ന വെബ്സൈറ്റ് വഴിയാണ് ടീന വളരെ രഹസ്യമായി ഇടപാടുകൾ നടത്തിയത്. ഇത്തരത്തിലുള്ള ഇടപാടുകൾ അതീവ രഹസ്യമായി സൂക്ഷിക്കുന്ന കമ്പനിയാണ് ഡാർക്ക് വെബ്.
ലായോള യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിലെ രജിസ്റ്റ്രേഡ് നഴ്സാണ് ടീന. ഇതേ ആശുപത്രിയിൽ അനസ്തേഷ്യോളജിയിൽ റസിഡൻസി പൂർത്തിയാക്കിയ ആളാണ് ടീനയുടെ കാമുകനായ ഡോക്ടർ. സാമൂഹ്യപ്രവർത്തകയാണ് ഡോക്ടറുടെ ഭാര്യ.