നമ്മുടെ കംപ്ലീറ്റ് ആക്ടർ മലയാളികളുടെ ഏട്ടൻ ആയത് കുറെയധികം നല്ല സിനിമകൾ മലയാളിക്ക് സമ്മാനിച്ചതുകൊണ്ടാണ് . ചിത്രവും നടോടിക്കാറ്റും ഭരതവും ഹിസ് ഹൈനസ്സും ആറാം തമ്പുരാനും ഒക്കെ ഏട്ടനെ നമ്മുടെ കണ്ണിലുണ്ണി ആക്കിയപ്പോൾ ചില ചിത്രങ്ങളിൽ അനാവശ്യമായി അഭിനയിച്ചുകൊണ്ട് ഏട്ടൻ നമ്മുടെ മോഹങ്ങളെ ഇല്ലാതാക്കി .
ഹരിഹരൻപിള്ള ഹാപ്പിയാണ് , വാമനപുരം ബസ് റൂട്ട് , അലക്‌സാണ്ടർ ദ ഗ്രേറ്റ് , സാഗർ ഏലിയാസ് ജാക്കി റീലോഡഡ് , എയ്ഞ്ചൽ ജോൺ , ഒടിയൻ എന്നീ സിനിമകൾ വരിവരിയായി ബോക്സ് ഓഫീസുകളിൽ തകർന്നടിഞ്ഞപ്പോൾ , ഏട്ടനെ കേരളത്തിൽ ആദ്യമായി ട്രോളർമാർക്ക് പൊരിക്കുവാൻ ഇട്ടുകൊടുത്ത ലാലിസം എന്ന സ്റ്റേജ് ഷോയും ഒക്കെ തീരുമാനിച്ച ഒരു ''വിശ്വനാഥൻ'' കേരളത്തിലുണ്ട് .
ജീവിതത്തിൽ എന്നും ജയിച്ചു ജയിച്ചു പോയിരുന്ന സൂപ്പർ കണക്കപ്പിള്ളയുടെ ഉപദേശ പ്രകാരം കേരളത്തിലെ മെഗാസ്റ്റാറുകളുടെ സിനിമകളുടെ കഥപറയുവാൻ സംവിധായകർ വരുമ്പോൾ അഞ്ച് ലക്ഷം രൂപ വാങ്ങിയിരുന്നത്രെ . കഥ നല്ലതാണെകിൽ അഞ്ച് ലക്ഷം നായകന്റെ ശമ്പളത്തിൽ നിന്ന് കുറക്കുകയും അഥവാ കഥ ഇഷ്ടമായില്ലെങ്കിൽ 'വിശ്വശാന്തി' എന്ന ഫൗണ്ടേഷനിലേക്ക് പോകുകയും ചെയ്യും .
അങ്ങനെയുള്ള കിരാത നിയമങ്ങൾ ഈ കണക്കപിള്ള പാസാക്കിയപ്പോൾ സിബിമലയിലും രഞ്ജിത്തും പോലെയുള്ള ഹിറ്റ് മേക്കേഴ്‌സ് ലാലേട്ടനിൽ നിന്നകന്നു .
കലയുമായി യാതൊരു ബന്ധമില്ലാത്ത ആളുകളുടെ ഒരു കൂട്ടമായി തിരുവനന്തപുരത്തെ സിനിമാക്കാർ മാറിയപ്പോൾ ന്യൂ ജെനറേഷൻ കൊച്ചിയിൽ കൂണുപോലെ മുളച്ചുപൊന്തി .
പൃഥ്‌വിരാജിന്റെ കണക്ക് തെറ്റിയത് ?
ലാലേട്ടന്റെ കൂടെ നടക്കുമ്പോൾ ഉണ്ടാകുന്ന ഗുണങ്ങൾ - ആരെയും പരിചയപ്പെടാനാവും , അത് പ്രധാനമന്ത്രി ആയാലും മുഖ്യമന്ത്രി ആയാലും യൂസഫലി ആയാലും രവിപിള്ള ആയാലും ആശാശരത് ആയാലും . അതിലൂടെ കച്ചവടബന്ധങ്ങൾ ഉറപ്പിച്ചിരുന്ന ഇ കണക്കപ്പിള്ള പിന്നീട് റേഡിയോവിലേക്കും ചാനലുകളിലേക്കും ചവുട്ടിക്കയറുകയായിരുന്നു .
കോൺഗ്രസ്സ് പാർട്ടിയുമായും ബിജെപിയുമായും സിപിഎമ്മുമായും ഒരേ പോലെ ബന്ധം സൂക്ഷിച്ചിരുന്ന ഈ വിദ്വാൻ രഹസ്യങ്ങളുടെ ഒരു വൻ കലവറയായിരുന്നു .
പൃഥ്വിരാജിന്റെ കണക്കുകൾ നോക്കുവാൻ അമ്മ വിളിപ്പിച്ചപ്പോൾ പൃഥ്വിരാജ് ഒരു മണിക്കൂറോളം ഉറക്കത്തിൽ നിന്നും എഴുന്നേറ്റില്ല എന്ന ഒരൊറ്റ കാരണത്താൽ സൂപ്പർ സ്റ്റാറുകളെയും 'അമ്മ സംഘടനയും സ്വാധീനിച്ചുകൊണ്ട് ഈ നടനെ ഒറ്റപ്പെടുത്തിയതിന്റെ പിന്നിലെ ബുദ്ധി ആ കണക്കപ്പിള്ളയുടേതാണ് .
ദിലീപിന് കിട്ടിയ 'കണക്കിന്' പണി ?
രണ്ടായിരം ആണ്ടിന്റെ തുടക്കത്തിലാണ് ഈ പിള്ള തലസ്ഥാനത്ത് മുളച്ചുപൊന്തിയത് . മമ്മുട്ടിയുടെയും മോഹൻലാലിന്റേയും ചില ചാനലുകളുടെയും മണപ്പുറവും രവിപിള്ളയും അതുപോലെയുള്ള സകലമാന സംഘടനകളുടെയും വമ്പൻ മുതലാളിമാരുടെയും സ്ഥാപനങ്ങളുടെയും കണക്കുകൾ നോക്കുവാനുള്ള അവസരം കിട്ടിയില്ലെങ്കിലും അമ്മ എന്ന സിനിമ സഘടനയുടെ കണക്കുകൾ നോക്കുവാൻ ഏറെ ശ്രമിച്ചെങ്കിലും ദിലീപ് വിട്ടുകൊടുത്തില്ല .
അതിന്റെ ഗുണഫലങ്ങൾ ദിലീപും അനുഭവിച്ചു . വിമൻസ് കളക്ടീവ് എന്ന സംഘടനക്ക് പിണറായി വിജയനെ കാണുവാനുള്ള സമയം ശരിയാക്കി കൊടുത്തതും ഈ മഹാനാണെന്ന് പറയുന്നു . ഒടിയൻ മേനോന്റെ പേരിൽ മഞ്ജുവാര്യരും കല്യാണും കേസുകൾ കൊടുത്തപ്പോൾ എല്ലാം ആറിത്തണുപ്പിച്ചതും ഈ മഹാമനസ്കനാണ് .
ദുബായ് ടു കേരളം - Gold ?
ലോക കേരളസഭയുടെ ആളുകളെ ചേർക്കുന്നു എന്ന പേരിൽ ഇൻവെസ്റ്മെന്റുകൾ സ്വർണ്ണത്തിൽ എത്തിക്കുവാനും, ദുബായിലെ ഒരു ഇൻഷുറൻസ് കമ്പനിയുടെ കണക്കപ്പിള്ളയെയും അതുപോലെയുള്ള കേട്ടാൽ ഞെട്ടാവുന്ന ഒട്ടനവധി പകൽമാന്യന്മാരുടെയും ദുബായിൽ കിട്ടുന്ന ഫണ്ടുകൾ നാട്ടിലേക്ക് എത്തിക്കുവാനുള്ള പാലം പണിതത് ഈ കണക്കപ്പിള്ള ആയിരുന്നു .
അൽ ഖുസൈസ് ആസ്ഥാനമായ ചില ബന്ധങ്ങളാണ് ഈ സിഎ ക്കാരനെ സ്വര്ണക്കടത്തിന്റെ മാസ്റ്റർ ബ്രെയിൻ ആകുവാൻ അവസരം ഉണ്ടാക്കിയത് . ഈ സിഎ കാരന്റെ സർട്ടിഫിക്കേറ്റുകൾ മൊത്തത്തിൽ പരിശോധിച്ചാൽ ഒറിജിനൽ ആണോ ഡ്യൂപ്ലിക്കേറ്റ് ആണോ ജയിച്ചിട്ടുണ്ടോ അതോ ചുമ്മാ ആണോ എന്നൊക്കെ അറിയുവാൻ സാധിക്കും .
കാരണം ഒരു സിഎ കാരന്റെ യാതൊരു ഗുണകണങ്ങളും ആ മനുഷ്യന്റെ സ്വഭാവരൂപീകരണത്തിൽ ഉണ്ടായിരുന്നില്ല എന്ന് വേണം പറയുവാൻ . അക്കാര്യങ്ങൾ ഇപ്പോൾ എൻഐഎ പരിശോധിക്കുന്നുണ്ട് .
ഖുസൈസിലെ ഒട്ടേറെ ആളുകളിൽ നിന്നും ട്രേഡിങ്ങ് ആണെന്ന് പറഞ്ഞുകൊണ്ട് കോടിക്കണക്കിന് രൂപ ഈ കണക്കപിള്ള മുഖേന വാങ്ങിയിരുന്നു .
വിഴിഞ്ഞം സ്വദേശികളായ ദമ്പതികൾ ഇപ്പോഴും പണം തിരിച്ചുകിട്ടാത്ത അവസ്ഥയിൽ ആരോടും പറയുവാനാകാതെ നട്ടം തിരിഞ്ഞിരുന്നു .
പ്രശസ്ത നർത്തകിയെ സൂപ്പർ താരവുമായി ബന്ധിപ്പിച്ചതും അവർക്ക് മലയാസിനിമയിൽ അവസരങ്ങൾ ഉണ്ടാക്കിക്കൊടുത്തതും കോടീശ്വരി ആക്കിയതും ഇദ്ദേഹത്തിലൂടെയാണ് .
വരുമാനം മഞ്ഞലോഹമാക്കിയ മായാജാലം !
സിനിമ നടന്മാർക്ക് അവരുടെ സിനിമകൾക്ക് ലഭിക്കുന്ന ഓവർസീസ് പണം ശമ്പളത്തിന് പകരമായി ടാക്സ് വെട്ടിപ്പിനായി ഓവർസീസ് റൈറ്സ് എന്ന ഒരു കളി കളിക്കുന്നതിലെ ബുദ്ധി ഈ കണക്കപ്പിള്ളയുടെ കണ്ടുപിടുത്തമായിരുന്നു . എല്ലാവര്ക്കും ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിൽ സ്വന്തമായി വീടുകൾ സ്വന്തമാക്കുവാൻ സഹായിച്ചതും ഇദ്ദേഹമായിരുന്നു.
മുൻ ആഭ്യന്തര മന്ത്രിയെ കൂട്ടുപിടിച്ചായിരുന്നു കോമൺവെൽത്തിൽ കയറിപ്പറ്റിയത് . അത് ലാലിസത്തിലൂടെ ഒരു തീരുമാനമാക്കുകയായിരുന്നു . ഇപ്പോൾ പ്രളയ ഫണ്ടുമായും ഒരു ബന്ധമുണ്ടാക്കി . ഇതൊരു സാധാരണ കള്ളക്കടത്തോ കള്ളക്കടത്തുകാരോ അല്ല .
എട്ടുകാലി വലനെയ്യുന്നതുപോലെ ഇതെല്ലം ചെയ്തുകൂട്ടിയത് ഈ മനുഷ്യനിൽ ഉദിച്ച 'ആ'ശയങ്ങളായിരുന്നു . അതിലേക്കായി സിനിമാക്കാരും , നർത്തകിമാരും , ഗാനമേളക്കാരും , മാജിക്കുകാരും ഒക്കെ കെട്ടുപിണഞ്ഞു കിടക്കുന്നു .
മാജിക്കിന്റെ പെട്ടികളിലും നർത്തകികളുടെ ചിലങ്കകളിലും വയലിനിസ്റ്റുകളുടെ വയലിനുകളിലും ഗിറ്റാറിസ്റ്റുകളുടെ ഗിറ്റാറുകളിലും സ്വർണ്ണം ഒഴുകുവാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി .
കണക്കിലെ കളികൾ പിഴച്ചത്
ഒരു സാധാരണ കണക്കപ്പിള്ളയുടെ ജീവിത രീതികളിൽ അല്ല ഈ കണക്കപ്പിള്ള ജീവിച്ചുപോന്നിരുന്നത് . കൊച്ചിയിൽ ഉല്ലാസനൗകയും കൂപ്പറും വില്ലകളും തലസ്ഥാനത്തും ദുബായിലും ലണ്ടനിലും കൊളോമ്പോയിലും ഗോവയിലും ബംഗളൂരുവിലും കൊടൈക്കനാലിലും ഊട്ടിയിലുമൊക്കെ സുഖവാസത്തിനായുള്ള വീടുകളും ഒക്കെ ഉണ്ടാക്കിയത് ഈ വക കളികൾക്കും കളികൾ കൊണ്ടുമാണ്.
ശരിക്കും പറഞ്ഞാൽ ഒരു വിശ്വനാഥൻ കളികൾ . പ്രസ്സ് ക്ലബ്ബിലും സകലമാന ബാറുകളിലും ഡാൻസ് ഫ്ലോറുകളിലും ഒക്കെ പോകുമായിരുന്നുവെങ്കിലും പരസ്യമായി ആൽക്കഹോൾ ഉപയോഗിക്കുമായിരുന്നില്ല . രാത്രികാല ഫോണ് കോളുകളിൽ നിപുണനായിരുന്നു .
കേരളത്തിലെ ഒരു പഴയകാല സംഗീതജ്ഞൻ പട്ടിണിയിലായപ്പോൾ അദ്ദേഹത്തിന്റെ ശേഖരത്തിലുണ്ടായിരുന്ന സകലമാന റെക്കോർഡ് പ്ലെയറുകളും റെക്കോർഡുകളും ചുരുങ്ങിയ വിലകൊടുത്തു വാങ്ങിക്കൊണ്ട് റേഡിയോവിൽ വന്നിരുന്ന് ഓരോരോ ആഴ്ചകളിലും പാട്ടുകളെ കുറിച്ച് ഡയലോഗുകൾ അടിച്ചപ്പോൾ ശ്രോതാക്കൾ കരുതി ഇയാളൊരു കലാകാരൻ ആണെന്ന് .
കലയുമായി പുല ബന്ധം പോലുമില്ലാതെ ചുമ്മാ കാണിച്ചുകൂട്ടിയ വിക്രസുകൾ ആയിരുന്നു എല്ലാം . ഒട്ടേറെ ആളുകളുടെ കണ്ണുനീർ ശാപമായി മാറിയപ്പോൾ ഈ കൊമ്പൻസ്രാവും ഇന്നിപ്പോൾ എൻ ഐ എ നിരീക്ഷണത്തിലാണ് എന്നറിയുമ്പോൾ ലോകത്ത് പലയിടത്തും കുറെ ആളുകൾ സന്തോഷിക്കുന്നുണ്ടാകാം .
''ഒരു നാൾ വരു''മെന്ന ലാലേട്ടൻ സിനിമയെ ഓർമ്മിപ്പിച്ചുകൊണ്ട് ,
സ്വർണക്കടത്തിന് ചുക്കാൻ പിടിച്ച കണക്കപ്പിള്ളയുടെ ഡ്രൈവർ ദാസനും
സ്വര്ണക്കടത്തിൽ മാജിക്കുകൾ കാണിച്ചുകൊണ്ട് ഡ്രൈവർ വിജയനും