Advertisment

ഉത്തേജകമരുന്ന് ഉപയോഗിച്ചതിന് യൂസഫ് പഠാന് 5 മാസത്തെ ബിസിസിഐ വിലക്ക്. ഈ മാസം 14 ന് 'വിലക്ക്' അവസാനിക്കും

New Update

publive-image

Advertisment

മുംബൈ∙ ഉത്തേജകമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യൂസഫ് പഠാനെ ബിസിസിഐ വിലക്കി. മുൻകാല പ്രാബല്യത്തോടെ അഞ്ചുമാസത്തേക്കാണ് വിലക്ക്. 2017 ഓഗസ്റ്റ് 15 മുതല്‍ ഈ മാസം 14 വരെയാണ് വിലക്ക് . ഫലത്തില്‍ വിലക്ക് അടുത്തയാഴ്ച അവസാനിക്കും.

അതിനാല്‍ താരത്തിനു ഈ വർഷത്തെ ഐപിഎൽ മൽസരങ്ങൾ നഷ്ടമാകില്ലെന്ന് ഉറപ്പായി. അഞ്ച് മാസത്തേക്ക് വിലക്കേർപ്പെടുത്തിയ വിവരം ബിസിസിഐ പുറത്തുവിട്ടതിനു പിന്നാലെ, തന്റെ ഭാഗം ന്യായീകരിക്കാൻ അവസരം നൽകിയ ബിസിസിഐയ്ക്ക് നന്ദിയറിയിച്ച് പഠാനും ട്വീറ്റ് ചെയ്തു.

ഉത്തേജക മരുന്ന് ഉപയോഗം റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് ഇക്കഴിഞ്ഞ രഞ്ജി സീസണിൽ ബറോഡ ടീമിൽ മുപ്പത്തഞ്ചുകാരനായ പഠാനെ ഉൾപ്പെടുത്തിയിരുന്നില്ല. ബിസിസിഐയുടെ നിർദ്ദേശത്തെ തുടർന്നായിരുന്നു ഇത്. ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരമായിരുന്ന പഠാനെ ഇത്തവണ അവർ ടീമിൽ നിലനിർത്തിയിട്ടില്ല. ഇതോടെ ജനുവരി 27, 28 തീയതികളിൽ നടക്കുന്ന താരലേലത്തിൽ പഠാനും ലേലത്തിനു വരും.

2017 മാർച്ച് 16ന് ഡൽഹിയിൽ നടന്ന ഒരു ആഭ്യന്തര ട്വന്റി20 മൽസരത്തിനിടെയാണ് പഠാൻ ഉത്തേജകം ഉപയോഗിച്ചതായി തെളിഞ്ഞത്. ചുമയ്ക്കുള്ള മരുന്നിലെ നിരോധിത ഘടകമാണു പഠാനു വിനയായത്. ബിസിസിഐയുടെ ഉത്തേജക പരിശോധനയ്ക്കായി മൂത്രസാമ്പിൾ ശേഖരിച്ചു നടത്തിയ പരിശോധനയിലാണ് നിരോധിത മരുന്നിന്റെ അംശം കണ്ടെത്തിയതെന്ന് ബിസിസിഐ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.

cricket dhoni bcci
Advertisment