ചെന്നൈ∙ പ്രണയനൈരാശ്യത്തെ തുടർന്ന് ഇരുപത്തിയൊന്നുകാരിയായ എൻജിനീയറെയും കുടുംബത്തെയും യുവാവു ജീവനോടെ തീകൊളുത്തി. പെൺകുട്ടി മരിച്ചു. ഗുരുതരമായി പരുക്കേറ്റ അമ്മയെയും സഹോദരിയെയും ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്ണു .
കഴിഞ്ഞ ഒരുമാസത്തോളമായി ഇയാൾ പെൺകുട്ടിക്കു പുറകെയായിരുന്നുവെന്നു ബന്ധുക്കൾ പറഞ്ഞു. പെൺകുട്ടിയുടെ പിതാവ് ഇന്ത്യയ്ക്കു പുറത്തു ജോലി ചെയ്യുകയാണ്. തിങ്കളാഴ്ച രാത്രി ഇന്ദുജയെ കാണുന്നതിനെന്നു പറഞ്ഞു വീട്ടിലെത്തിയ ഇയാള്‍ വാതില്‍ തുറന്ന ഉടൻതന്നെ പെട്രോൾ ഇന്ദുജയുടെ ശരീരത്തിലേക്ക് ഒഴിച്ചു തീകൊളുത്തുകയായിരുന്നു.
ഇന്ദുജയുടെ സമീപം നിന്നിരുന്ന അമ്മയ്ക്കും സഹോദരിക്കും ഗുരുതരമായ പൊള്ളലേറ്റു. അമ്മയ്ക്ക് 49% പൊള്ളലേറ്റിട്ടുണ്ട്. ഇരുവരും ആശുപത്രിയിൽ ചികിൽസയിലാണ്.