Advertisment

''ഉണ്ണീശോയ്‌ക്കൊരഭയം'': ആരോരുമില്ലാത്തവര്‍ക്ക് ആശ്വാസവുമായി മെല്‍ബണ്‍ രൂപതയുടെ ക്രിസ്മസ് സമ്മാനം

New Update

മെല്‍ബണ്‍ : അരോരുമില്ലാതെ, അന്തിയുറങ്ങാന്‍ അഭയമില്ലാതെ കഴിയുന്ന നിരാലംബരെശുശ്രൂഷിക്കുന്ന 'ദൈവദാന്‍' സ്ഥാപനങ്ങള്‍ക്ക ്‌കൈത്താങ്ങുമായി മെല്‍ബണ്‍ സീറോമലബാര്‍ രൂപത. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളായി ഡിസംബര്‍ മാസത്തില്‍ രൂപതാഗംങ്ങള്‍ തങ്ങളുടെ പരിത്യാഗങ്ങളിലൂടെ സ്വരുകൂട്ടുന്ന സംഖ്യരൂപതയുടെ നേതൃത്വത്തില്‍ കേരളത്തിലെവിവിധ ജീവകാരുണ്യ പ്രവര്‍ത്തങ്ങള്‍ക്കായി നല്കിവരുന്നു.

Advertisment

publive-image

പാലാ രൂപത വൈദികനായിരുന്ന അബ്രഹാം കൈപ്പന്‍ പ്ലാക്കലച്ചനാല്‍ സ്ഥാപിതമായ ദൈവദാന്‍ സന്യാസിനി സമൂഹത്തിന്റെ നേതൃത്വത്തില്‍ മലയാറ്റൂര്‍, കാഞ്ഞൂര്‍, വടക്കഞ്ചേരി, കോളയാട്, തങ്കമണി തുടങ്ങീ കേരളത്തിന്റെവിവിധ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ദൈവദാന്‍ സ്ഥാപങ്ങളിലെ 800 ഓളംവരുന്ന അന്തേവാസികളെ സഹായിക്കുവാനാണ് ഈ വര്‍ഷം ''ഉണ്ണീശോയ്‌ക്കൊരഭയം'' പദ്ധതിയിലൂടെ മെല്‍ബ സീറോമലബാര്‍രൂപത ലക്ഷ്യമിടുന്നത്.

publive-image

ഡിസംബര്‍ മാസത്തിലെ ഓരോ ദിവസവും ചെറിയ ത്യാഗങ്ങളിലൂടെ മാറ്റി വന്ന ചെറിയ സമ്പാദ്യം, ഉണ്ണീശോയ്ക്കുള്ള സമ്മാനമായി ക്രിസ്മസ് ദിവസം ദേവാലയങ്ങളില്‍ കൊണ്ടുവരികയും ക്രിസ്മസ് കുര്‍ബാനക്കിടയില്‍ അത്‌സമര്‍പ്പിക്കുകയും ചെയ്യും.

ഈശോയുടെ നാമത്തില്‍ പാവപ്പെട്ടവരെ സഹായിക്കാന്‍ കുഞ്ഞുമക്കളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ഈ പദ്ധതിയോട് സഹകരിക്കണമെന്ന മാതാപിതാക്കളോട ്മാര്‍ബോസ്‌കോ പുത്തൂര്‍ അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ വര്‍ഷം ക്രിസ്മസ് അവസരത്തില്‍ ''ഉണ്ണീശോയ്‌ക്കൊരൂണ്'' എന്ന പദ്ധതിയിലൂടെ ലഭിച്ച 21,44,000 രൂപ കോട്ടയത്തെ പി.വി.തോമസിന്റെ നവജീവന്‍ ട്രസ്റ്റിന് നല്കി.

publive-image

ഈശോയെ നമ്മുടെ ജീവിതത്തില്‍ നിരന്തരം കണ്ടുമുട്ടാനും ഈശോയുടെ സ്‌നേഹത്തിന്റെ സുവിശേഷമാധുരി അനുഭവിക്കാനും ഈശോയുടെ സൗഹൃദ വലയത്തിലേക്ക് മറ്റുള്ളവരെ സ്വീകരിക്കാനുമുള്ള വലിയ സന്തോഷത്തിന്റെ സദ്വാര്‍ത്തയായ ക്രിസ്മസ് സമാധാനത്തോടും സന്തോഷത്തോടും കൂടി ആഘോഷിക്കുവാന്‍ ഏവര്‍ക്കും സാധിക്കട്ടെ എന്ന് ബിഷപ്പ്‌ബോസ്‌കോ പുത്തൂര്‍ആശംസിച്ചു.

Advertisment