പനജി ∙ ഗോവയിലെ കണ്ടോലിം ബീച്ചിൽ വിനോദയാത്രയ്ക്കായെത്തിയ വിദ്യാര്‍ഥി സംഘത്തിലെ മലയാളി വിദ്യാർഥിനിയടക്കം 2 പേർ മുങ്ങിമരിച്ചു. മൂവാറ്റുപുഴ സ്വദേശിനി അനുജ സൂസൻ പോൾ (22), ബെംഗളൂരു സ്വദേശി ഗുറം ചെഞ്ചു സായ് ജ്‍ഞാനേശ്വർ (23) എന്നിവരാണു മുങ്ങി മരിച്ചത്.
ഗുജറാത്ത് അഹമ്മദാബാദിലെ ബിസിനസ് സ്കൂളായ മുദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷനിലെ (മിക്ക) ക്രാഫ്റ്റിങ് ക്രിയേറ്റീവ് കമ്മ്യൂണിക്കേഷൻ വിദ്യാർഥികളാണിവർ.
കോളജിൽനിന്ന് അഞ്ചുദിവസത്തെ വിനോദയാത്രയ്ക്കായാണ് വിദ്യാർഥി സംഘം ഗോവയിലെത്തിയത്. വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം 3 മണിയോടെ ആറു വിദ്യാർഥികൾ കുളിക്കാനായി കടലിൽ ഇറങ്ങിയപ്പോള്‍ കുത്തൊഴുക്കില്‍ പെട്ടുപോകുകയായിരുന്നു . നാലുപേർ കടലില്‍ മുങ്ങിയതില്‍ രണ്ടുപേരെ രക്ഷിക്കാനായി. ശനിയാഴ്ച നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് ദുരന്തം .
മൂവാറ്റുപുഴയില്‍ നിന്നും ചെന്നൈയില്‍ താമസമാക്കിയ കുടുംബമാണ് അനുജയുടെത് . പോള്‍ ബേസില്‍ ആണ് പിതാവ് . മാതാവ് സിന്ധു പോള്‍ . അഞ്ജലി എലിസബത്ത് പോള്‍ ഏക സഹോദരിയാണ് .