പ്രതിപക്ഷത്തിരിക്കുമ്പോൾ നാട് നീളെ സമരങ്ങളും ബസ് കത്തിക്കലും സെക്രട്ടറിയേറ്റ് വളയലും അടി വാങ്ങലും - ഭരണം കിട്ടിക്കഴിയുമ്പോൾ സമരങ്ങളെ അടിച്ചമർത്തലുകളും വീടുകൾ കയറിയുള്ള നായാട്ടും .
ഭരണത്തിലിരിക്കുമ്പോൾ നിലം നികത്തലും ഭൂമി കയ്യേറലും അഴിമതിയും പെണ്ണുപിടിയും കോമ്പ്രമൈസ് കളികളും സ്വാശ്രയ കോളേജ് പ്രവേശനവും മാധ്യമങ്ങളെ പേടിപ്പിക്കലും എതിരാളികളെ കുടുക്കുന്നതും ഒക്കെ ചെയ്ത് ഭരണമെങ്ങാനും പോയിക്കഴിഞ്ഞാൽ ഹരിശ്ചന്ദ്ര -ഗാന്ധിജി കളികളും പെണ്ണുകേസുകളിൽ ഹർത്താലുകളും നിൽപ്പ് സമരങ്ങളും ഭൂമി കയ്യേറിയവരെ പെരുമാറുന്നതും മാധ്യമക്കാർക്ക് സീറ്റു കൊടുക്കുന്നതും ശീലം .
എത്ര നാൾ നിങ്ങൾ ഇങ്ങനെ ജനങ്ങളെ പറ്റിക്കും എന്നറിയില്ല . പക്ഷെ ഒരു കാര്യം നിങ്ങൾ മനസ്സിലാക്കിയാൽ നന്നായിരുന്നു . പ്രകൃതിവരെ ഇത്തരക്കാർക്കെതിരെ പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു . കടുത്ത വരൾച്ചയും ആഫ്രിക്കൻ പായലുകളും ആഫ്രിക്കൻ ഒച്ചുകളും മണ്ഡരികളും എല്ലാം കേരളത്തെ കീഴടക്കുന്നത് നിങ്ങളോട് ദൈവം കാണിച്ചുതരുന്ന സൂചനകളാണ് . ഇങ്ങനെ ഇരട്ടത്താപ്പുമായി ഭരിക്കുന്നവർക്കുള്ള താക്കീത് .
ഇത്രയും വിവരമുണ്ടെന്ന് അഹങ്കരിക്കുന്ന ഒരു ജനതയെ ഇത്രക്കും മാന്യമായി പറ്റിക്കുവാൻ നിങ്ങൾക്ക് കഴിയണമെങ്കിൽ നിങ്ങളുടെ ബുദ്ധിയോ അതോ ഉപദേശകരുടെ ബുദ്ധിയോ എന്തായാലും അതൊരു ഒടുക്കത്തെ ബുദ്ധി തന്നെ .
കോടിയേരി ബാലകൃഷ്ണൻ സാർ പണ്ടേ തന്നെ ഒരു മിതവാദിയായ രാഷ്ട്രീയക്കാരനാണ് , അതിപ്പോൾ എല്ലാവര്‍ക്കും പച്ചവെളിച്ചം പോലെ അറിയാവുന്ന കാര്യവുമാണ് . മുഖ്യമന്ത്രി ആണെങ്കിൽ തീരുമാനങ്ങൾ എടുക്കുവാനാകാതെ താനും പിന്നെ പന്ത്രണ്ട് ഉപദേശകരും എന്ന നിലയില്‍ വലം വെച്ച് അഞ്ച് വർഷങ്ങൾ എങ്ങനെയെങ്കിലും തികക്കുകയാണ് .
എന്തിനിങ്ങനെ ഒരു ഭരണ പരിഷ്കരണ ചെയർമാൻ ? എന്തിനിങ്ങനെ ഒരു നേതാവ്?
ഇവിടെ നമ്മുക്ക് വിഷമം ആയി തോന്നുന്നത് വിഎസ് എന്ന ആ മഹാന്റെ കാര്യം ഓർക്കുമ്പോഴാണ് . എന്തിനിങ്ങനെ ഒരു ജീവിതം ? എന്തിനിങ്ങനെ ഒരു ഭരണ പരിഷ്കരണ ചെയർമാൻ ? എന്തിനിങ്ങനെ ഒരു നേതാവ്? . കഴിവില്ലെങ്കിൽ അല്ലെങ്കിൽ പ്രായം സമ്മതിക്കുന്നില്ലെങ്കിൽ ഇറങ്ങിപ്പോകണം . സഖാവ് ലോറൻസ് വരെ പ്രതികരിക്കുന്ന ഈ വേളയിൽ താങ്കളുടെ മൗനം കേരളത്തിന് തീരാ കളങ്കമാണ് .
അഹങ്കാരത്തിന്‍റെ ചാണ്ടി
ജനജാഗ്രത യാത്രയിൽ തോമസ് ചാണ്ടിയുടെ വെല്ലുവിളി കണ്ടപ്പോഴാണ് ഇതെഴുതുന്നത് . എന്നിട്ടു നമ്മളും മാധ്യമങ്ങളും ഒക്കെ ബീഹാറിലെയും യുപിയിലെയും നേതാക്കന്മാരെ കുറ്റം പറയുന്നു . ബീഹാറിലെ ഒരു നേതാവിനേക്കാൾ മോശമായാണ് മിസ്റ്റർ തോമസ് ചാണ്ടി പ്രതികരിച്ചത് .
അഹങ്കാരത്തിന്റെ വെല്ലുവിളി . ജീവിതത്തതിൽ എന്നെന്നും ജയിച്ചു ജയിച്ചു കയറുമ്പോൾ മനുഷ്യന് തോന്നുന്ന ഒരുതരം മണ്ടത്തരം അല്ലാതെ ഒന്നും നമ്മുക്ക് പറയുവാനില്ല . ചോദിക്കുവാനും പറയുവാനും ആളില്ലാത്ത ഒരു അവസ്ഥയിലാണ് കാര്യങ്ങൾ കാണുന്നത് . കഴിഞ്ഞയാഴ്ച ഈ മാർത്താണ്ഡം കായലും ചാണ്ടി നികത്തിയെടുത്ത സ്ഥലങ്ങളും പോയി കണ്ടതിന് ശേഷമാണു എഴുതുന്നത് .
എന്നിട്ട് കോടിയേരി പറയുന്നു , തോമസ് ചാണ്ടി കോൺഗ്രസുകാരൻ ആയിരുന്നുവെന്ന് . അഡ്വക്കേറ്റ് ജയശങ്കർ പറഞ്ഞതുപോലെ ഉളുപ്പില്ലേ ഇങ്ങനയൊക്കെ പറയുവാൻ . ഇക്കാര്യങ്ങൾ എല്ലാം ഒരു കോൺഗ്രസ്സിന്റെ മുതിർന്ന നേതാവിനോട് അന്വേഷിച്ചപ്പോൾ അറിയുവാൻ കഴിഞ്ഞത് .
'' ഇപ്പോൾ എങ്ങനെയെങ്കിലും ബഹളങ്ങൾ ഉണ്ടാക്കി മൂന്നാമത്തെ വിക്കറ്റും കളയാം . പക്ഷെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ ഇക്കാര്യം നീട്ടിക്കൊണ്ടുപോയാൽ പിണറായി വെച്ചിരിക്കുന്ന സരിത എന്ന ബ്രഹ്മാസ്ത്രത്തെ തോമസ് ചാണ്ടിയെന്ന സുദർശനചക്രം കൊണ്ട് അരിഞ്ഞു വീഴ്ത്താം എന്ന് '' പശ്ചിമഘത്തിലെ കാര്മേഘങ്ങളെ ജപ്പാനിലേക്ക് പറഞ്ഞയച്ച മിസ്റ്റർ പിവി അൻവർ സ്വന്തം പാർക്കിനുവേണ്ടി സ്ഥലം കൈയേറിയത് വിഎസ് അറിഞ്ഞിട്ടില്ല . അല്ലെങ്കിൽ അറിഞ്ഞതായി നടിക്കുന്നില്ല .
ഇടുക്കിയിലെ തൊഴിലാളികൾക്ക് പ്രിയപ്പെട്ട എംപി ജോയ്‌സ് ജോർജ്ജിന്റെ കയ്യേറ്റങ്ങൾ ആർക്കും അറിയില്ല. കത്തിക്കുത്ത് വെട്ടിക്കൊല്ലൽ വകുപ്പ് മന്ത്രി എംഎം മണിയുടെ സഹോദരന് ഇടുക്കിയിൽ എന്തുമാവാം . കോവളം കൊട്ടാരം ആർക്കും എഴുതിക്കൊടുക്കാം . സിനിമ നടൻ മമ്മുട്ടിക്ക് നിലം നികത്താം , കള്ളക്കടത്തുകാരുടെ വണ്ടികളിൽ ജാഗ്രതയോടെ ജാഥകൾ നടത്താം , ഗൾഫിലെ പാവപ്പെട്ടവരുടെ പണം വാങ്ങി സിനിമകൾ നിർമിച്ചുകൊണ്ടു ലാഭം കൊടുക്കാതെ പറ്റിക്കാം പാർട്ടിക്കാർക്ക് .
ന്യായീകരണ തൊഴിലാളികൾ തീർത്ഥാടനത്തില്‍
ഇപ്പോഴൊന്നും ചാനലിലെ നടത്തിപ്പുകാർക്കും അല്ലെങ്കിൽ ചാനലിൽ വന്നിരുന്നു ആദർശം പറയുന്ന ന്യായീകരണ തൊഴിലാളികൾക്കും മൗനം . അവർ ഇപ്പോൾ കേരളത്തിലല്ല ജീവിക്കുന്നത് . അവരിപ്പോൾ മനസ്സുകൊണ്ട് തീർത്ഥാടനത്തിലാണ് . കേരളത്തിലേക്കായി അയച്ച ദൈവദൂതൻ പൂഞ്ഞാറുകാരൻ ഇക്കാര്യങ്ങളൊന്നും മിണ്ടിക്കണ്ടില്ല .
ദിലീപ് വിഷയത്തിൽ എടുത്ത നിലപാടുകൾ പോലെ ഇക്കാര്യത്തിൽ എന്തോ വലിയ താത്പര്യം കാണുന്നില്ല . തോമസ് ചാണ്ടിയുടെ പക്കൽ നിന്നും ഷിവാസ് റീഗലോ ജാക്ക് ഡാനിയാലോ കിട്ടിക്കാണുമോ ? അല്ലെങ്കിൽ പിണറായിയുടെ കൈവശം എന്തെങ്കിലും വെടിക്കോപ്പുകൾ ഉണ്ടായിരിക്കുമോ ? എന്തായാലും പിസി ജോർജ്ജിന്റെ മൗനം ഇക്കാര്യത്തിൽ അത്ര നന്നല്ല .
പിന്നെയുള്ളത് നമ്മുടെ സുധീരൻ സാർ - പ്രതാപൻ സാർ സതീശൻ സാർ എന്നിവരുടെ ഹരിത ഗ്രൂപ്പാണ് . അവർക്കെപ്പോഴും ഇരിക്കുന്ന കൊമ്പ് മുറിക്കാൻ മാത്രമേ നേരമുള്ളൂ . അല്ലെങ്കിൽ സ്വന്തം പല്ലുകൾ കുത്തി മണപ്പിച്ചു രസിക്കുന്ന ഒരുതരം മാനസിക പ്രശ്നക്കാർ . സുഗതകുമാരിയും സാറാ ജോസഫ്ഉം നീലകണ്ഠനും അങ്ങനെയുള്ള കുറെ എണ്ണം ഈ അഞ്ച് വര്‍ഷക്കാലം വനവാസത്തിൽ ആയിരിക്കും . ജീവനിൽ അവർക്കുമില്ലേ പേടി .
ഗെയിലുകാർ എന്തും ചെയ്തോട്ടെ ! ഞങ്ങള്‍ക്കുമില്ലേ പ്രാണഭയം
ഇക്കഴിഞ്ഞ വര്‍ഷം തറവാട്ടിൽ നിന്നും ഭാഗം കിട്ടിയ പന്ത്രണ്ട് സെന്റിനെ കീറിമുറിച്ചാണ് ഗെയിൽ ഞങ്ങൾക്കിട്ട് പണി തന്നത് . എന്നിട്ടും നമ്മുക്ക് വിരോധമില്ല . കാരണം വികസന വിരുദ്ധൻ ആകരുതല്ലോ ? പക്ഷെ ഈ ഗെയിലുകാർ കുറെ പോക്രിത്തരങ്ങൾ ചെയ്തിട്ടാണ് തൃശൂർജില്ല വിട്ടത് . തൊട്ടടുത്ത് പുറമ്പോക്ക് ഭൂമിയുള്ളപ്പോൾ അതിനെ തൊടാതെ സാധാരണക്കാരന്റെ നെഞ്ചുംകൂട് പിളർത്തി പൈപ്പുകൾ സ്ഥാപിച്ച കുറെ സംഭവങ്ങൾ കാണിച്ചു തരാനാകും .
കേരളത്തിൽ എവിടെകൂടി പോയാലും സാധാരണ ജനജീവിതത്തെ ബാധിക്കും , പിന്നെയുള്ള സാധ്യത റെയിൽവേ ട്രാക്കിലൂടെയോ അല്ലെങ്കിൽ തീരദേശത്തുകൂടെയോ കനോലികനാലിലൂടെയോ ഒക്കെ വേണമെകിൽ കൊണ്ടുപോകാമായിരുന്നു . പക്ഷെ എന്തണെകിലും ടെക്‌നിക്കൽ വശങ്ങൾ ഇല്ലാതിരിക്കില്ല .
ഇതിപ്പോൾ കേരളത്തെ കീറിമുറിച്ചുകൊണ്ടാണ് പോയിരിക്കുന്നത് . ഇപ്പോൾ മുക്കത്തെ വിഷയത്തിൽ ഇപ്പറഞ്ഞ പ്രകൃതി സ്നേഹികളും പ്രതികരണ തൊഴിലാളികളും ഹരിതന്മാരും ഒക്കെ എന്താണ് നിലപാടുകൾ എടുക്കുക എന്നറിയില്ല . പക്ഷെ ഒന്ന് പറയാം . പതിനഞ്ച് വർഷങ്ങൾക്ക് മുൻപ് വരേണ്ടിയിരുന്ന എക്സപ്രസ്സ് ഹൈവേയെ തുരങ്കം വെച്ച അതേ സോളിഡാരിറ്റിയും ജമാഅത്തെ ഇസ്ലാമിയും ഒക്കെയാണ് ഇതിന്റെ പിറകിൽ എന്നറിയുമ്പോൾ ഇക്കാര്യത്തിൽ അവരെ സപ്പോർട്ട് ചെയ്യുവാൻ മനസ്സനുവദിക്കുന്നില്ല .
എന്തായാലും സമരക്കാരെ വീട്ടിൽ കയറി അടിക്കുവാൻ പൊലീസിന് അധികാരം കൊടുത്ത ഭരണകര്‍ത്താക്കളെ സപ്പോർട്ട് ചെയ്യുവാനാവില്ല .കാരണം നിരവധിയനവധി സമരങ്ങളിലൂടെയും ജനങ്ങളുടെകണ്ണിൽ പൊടിയിട്ടുമൊക്കെയാണ് നിങ്ങളും ഈ കസേരകളിൽ ഇരിക്കുന്നതെന്ന് ഓർമ്മിക്കുന്നത് നന്നായിരിക്കും .
ഇപ്പോൾ തന്നെ എല്ലാം ശരിയാകുമെന്നുള്ള പൂർണ്ണ വിശ്വാസത്തിൽ,
മാർത്താണ്ഡം കായൽ നികത്തിക്കൊണ്ട് ദാസനും ഗെയിൽ പൈപ്പുകാരിൽ നിന്നും അടിവാങ്ങിക്കൊണ്ട് വിജയനും
തൊഴിലില്ലായ്മയും വിലക്കയറ്റവും പരിഹരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ മോദി കസേര വിട്ടൊഴിയണമെന്ന് രാഹുല്‍ ഗാന്ധി
അഡ