Advertisment

ഭര്‍ത്താവിനെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കില്‍ തള്ളിയ ശേഷം 13 വര്‍ഷമായി അനാശാസ്യം നടത്തി വന്ന യുവതി അറസ്റ്റിലായി

New Update

publive-image

Advertisment

മുംബൈ :  ഭര്‍ത്താവിനെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കില്‍ തള്ളിയ ശേഷം അനാശാസ്യം നടത്തി വന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു . സംഭവം നടന്ന്‍ 13 വര്‍ഷത്തിനു ശേഷമാണ് മുംബൈ സ്വദേശിനിയായ ഫരീദ ഭാരതി പിടിയിലായത്. ഒരു അജ്ഞാത ഫോണ്‍ സന്ദേശമാണ് പ്രതിയെ പിടികൂടാന്‍ സഹായകമായത്.

ചൊവ്വാഴ്ച രാത്രിയാണ് പതിമൂന്ന് വര്‍ഷം മുടിവച്ച കൊലപാതകം പുറംലോകം അറിഞ്ഞത്. ഭാരതിയുടെ വീട്ടില്‍ അനാശാസ്യം നടക്കുന്നുവെന്ന ഫോണ്‍ സന്ദേശത്തെ തുടര്‍ന്ന് വീട്ടില്‍ റെയ്ഡിനെത്തിയ പോലീസ് യുവതിയെയും ഒരു ഇടപാടുകാരനെയും അറസ്റ്റ് ചെയ്തു . തുടര്‍ന്ന് പോലീസ് യുവതിയുടെ വീട്ടില്‍ ബന്ദിയാക്കിയിരുന്ന നാല് യുവതികളെ മോചിപ്പിച്ചു.

റെയ്ഡിനെത്തിയ പോലീസ് സംഘത്തെ ഞെട്ടിച്ചു കൊണ്ട് പിറ്റേന്ന് മറ്റൊരു അജ്ഞാത സന്ദേശം കൂടി ലഭിച്ചു. ഫരീദ അനാശാസ്യം നടത്തുക മാത്രമല്ല കൊലപാതകങ്ങളും ചെയ്തിട്ടുണ്ടെന്നായിരുന്നു സന്ദേശം. ഇതേതുടര്‍ന്നാണ് ചൊവ്വാഴ്ച ഇവരുടെ വീട്ടിലെത്തി പോലീസ് പരിശോധന നടത്തിയത്. സെപ്റ്റിക് ടാങ്ക് പരിശോധിച്ചപ്പോഴാണ്  ഭര്‍ത്താവിന്‍റെ അസ്ഥികൂടം കണ്ടെത്തിയത്.

ആദ്യം ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ലെങ്കിലും പിന്നീട് ഭര്‍ത്താവിനെ കൊലപ്പെടുത്തിയതായി ഭാരതി സമ്മതിച്ചു. ഉറക്കത്തിനിടെയാണ് ഭര്‍ത്താവ് സഹദേവിനെ (30) കൊന്നത്. കൊലപാതകത്തിന്റെ കാരണം  ഭാരതി വ്യക്തമാക്കിയിട്ടില്ല. ഇവര്‍ക്ക് മറ്റു കൊലപാതകങ്ങളുമായി ബന്ധമുണ്ടോ എന്ന കാര്യവും പരിശോധിക്കും .

mumbai
Advertisment