മുംബൈ: നിയമസഭാ സ്പീക്കറെ അധിക്ഷേപിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്തെന്നാരോപിച്ച് മഹാരാഷ്ട്രയിൽ 12 ബിജെപി എംഎൽഎമാരെ ഒരു വർഷത്തേക്കു സസ്പെൻഡ് ചെയ്തു. ഒബിസി സംവരണ വിഷയത്തിൽ വേണ്ടത്ര സമയം സംസാരിക്കാൻ സ്പീക്കർ ഭാസ്കർ ജാദവ് അനുവദിച്ചില്ലെന്നു ചൂണ്ടിക്കാട്ടി തിങ്കളാഴ്ച വലിയ ബഹളം പ്രതിപക്ഷം സഭയിലുണ്ടാക്കിയിരുന്നു.
പ്രതിപക്ഷത്തെ നേതാക്കൾ കാബിനിലേക്കു വന്ന് മോശം വാക്കുകളുപയോഗിച്ച് അധിക്ഷേപിച്ചെന്നും ചിലർ കയ്യേറ്റം ചെയ്തെന്നും സ്പീക്കർ മാധ്യമങ്ങളോടു പ്രതികരിച്ചു. വ്യാജ ആരോപണങ്ങളാണ് എംഎൽഎമാർക്കെതിരെ ഉള്ളതെന്നും അധിക്ഷേപകരമായ സംഭവം നടന്നിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.