ചണ്ഡീഗഡ്: പഞ്ചാബിലെ തൺ തരൻ ജില്ലയിലെ അന്താരാഷ്ട്ര അതിർത്തിയിൽ രണ്ട് പാകിസ്താൻ നുഴഞ്ഞുകയറ്റക്കാരെ ബോർഡർ സെക്യൂരിറ്റി ഫോഴ്സ് വെടിവച്ചു കൊന്നു. വെള്ളിയാഴ്ച രാത്രി 8.48 ന് അതിർത്തി ക്ക് സമീപം സംശയാസ്പദമായ നീക്കം ബിഎസ്എഫ് സൈന്യത്തിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നുവെന്ന് ബിഎസ്എഫിന്റെ ഒരു ഉദ്യോഗസ്ഥൻ ശനിയാഴ്ച പറഞ്ഞു.
നുഴഞ്ഞുകയറ്റക്കാരോട് നിർത്താൻ ബിഎസ്എഫ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടെങ്കിലും ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ അവർ ശ്രദ്ധിച്ചില്ല. ഭീഷണി തിരിച്ചറിഞ്ഞ ബിഎസ്എഫ് സൈന്യം വെടിയുതിർത്തു, ഉദ്യോഗസ്ഥൻ പറഞ്ഞു.