3000 വര്‍ഷം മുമ്പുള്ള മരണാനന്തര അന്വേഷണത്തെ കുറിച്ചുള്ള വലിയൊരു തെളിവ് ഈജിപ്തിലെ പുരാവസ്തു വകുപ്പ് കണ്ടെത്തി. മരണാനന്തര വിശ്വാസത്തെ സംബന്ധിച്ച് ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒരു കണ്ടെത്തലാണ് ഇതെന്ന് കരുതുന്നു.
നൈൽ നദിയുടെ പടിഞ്ഞാറൻ തീരത്തുള്ള പുരാതന പട്ടണമായ വെസ്റ്റ് തീബസിലെ ആസാസിഫ് നെക്രോപോളിസിലാണ് തടിയില്‍ തീര്‍ത്ത മുപ്പത് മമ്മികളുടെ ശവക്കല്ലറ കണ്ടെത്തിയത്. പുരാവസ്ഥ മോഷ്ടാക്കളില്‍ നിന്നും സംരക്ഷിപ്പെട്ടിരുന്ന ഈ മമ്മികള്‍ കഴിഞ്ഞ 19 -ാം നൂറ്റാണ്ടിന് ശേഷമുണ്ടായ ഏറ്റവും വലിയ കണ്ടെത്തലാണെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.
ആധുനിക നഗരമായ ലക്‌സറിന് ചുറ്റുമുള്ള മരുപ്രദേശങ്ങളില്‍ 2017 ഡിസംബര്‍ മുതല്‍ ഈജിപ്ത് പുരാവസ്തു വകുപ്പിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന ഗവേഷണത്തിന്‍റെ പ്രധാന കണ്ടെത്തലാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് ഇത് സംമ്പന്ധിച്ച് സര്‍ക്കാര്‍ ഔദ്ധ്യോഗികമായി വിവരങ്ങള്‍ പുറത്ത് വിട്ടത്
ആദ്യത്തെ മമ്മികള്‍ കണ്ടെത്തിയത് വിദേശികളുടെ നേതൃത്വത്തില്‍ 1881 ല്‍ നടന്ന പര്യവേക്ഷണത്തിലായിരുന്നു. അവസാനത്തേത് 1891 ല്‍ അതിന് ശേഷം ഇത്രയും വലിയൊരു കണ്ടെത്തല്‍ നടക്കുന്നത് 2019 മാത്രമാണ്. ഇത് വിവരണാതീതമായ ഒരു വികാരമാണ്, ഞാൻ ദൈവത്തോട് നന്ദി പറയുന്നു." ഈജിപ്തിലെ സുപ്രീം കൗൺസിൽ ഓഫ് ആന്‍റിക്വിറ്റീസ് സെക്രട്ടറി ജനറൽ മോസ്തഫ വസീരി വസിരി പറഞ്ഞു
ലക്സറിലെ വാലി ഓഫ് ദി കിംഗ്സിലെ ഹാറ്റ്ഷെപ്സുട്ട് ക്ഷേത്രത്തിന് മുന്നിലാണ് ഈ കണ്ടെത്തൽ പുരാവസ്തു വകുപ്പ് അനാവരണം ചെയ്തത്. അൽ-ആസാസിഫ് സെമിത്തേരിയിൽ അടക്കം ചെയ്തിട്ടുള്ള 3,000 വർഷം പഴക്കമുള്ള ശവപ്പെട്ടികളെ ഈജിപ്ഷ്യൻ പുരാവസ്തു മന്ത്രി ഖാലിദ് എൽ-എനാനി വിശേഷിപ്പിച്ചത് "അസാധാരണമായി നന്നായി സംരക്ഷിക്കപ്പെട്ടിട്ടുള്ളതും അസാധാരണമായ നിറമുള്ളതുമാണ്."എന്നാണ്
പുരുഷന്മാരുടെയും സ്ത്രീകളുടെയും മമ്മിഫൈഡ് അവശിഷ്ടങ്ങളും മധ്യവർഗത്തിൽ നിന്നുള്ളവരാണെന്ന് കരുതുന്ന രണ്ട് കുട്ടികളും അവയിൽ അടങ്ങിയിട്ടുണ്ട്. വസീരി പറഞ്ഞു. മമ്മികൾ തുണികൊണ്ട് പൊതിഞ്ഞ നിലയിൽ കണ്ടെത്തിയപ്പോൾ, ശവപ്പെട്ടിയിലെ കൈകളുടെ ആകൃതി ഉപയോഗിച്ച് അവരുടെ ലിംഗഭേദം തിരിച്ചറിയാൻ കഴിഞ്ഞു .
പുരാവസ്തു ഗവേഷകനായ സഹി ഹവാസിന്‍റെ അഭിപ്രായത്തിൽ, കുട്ടികളുടെ ശവപ്പെട്ടികൾ കണ്ടെത്തുന്നത് അപൂർവ സംഭവമാണ്. ഈ കണ്ടെത്തൽ ലോകമെമ്പാടും വളരെയധികം താൽപ്പര്യത്തിന് കാരണമായി. ശവപ്പെട്ടികൾ മുദ്രയിട്ട് പരസ്പരം അടുക്കി വയ്ക്കുകയും മണലിന് മൂന്നടി താഴെയായി രണ്ട് വരികളായി ശവക്കല്ലറില്‍ ക്രമീകരിച്ചാണ് സൂക്ഷിച്ചിരുന്നത് .
സങ്കീർണ്ണമായ കൊത്തുപണികളും രൂപകൽപ്പനകളും കൊണ്ട് ശവപ്പെട്ടികള്‍ അലങ്കരിച്ചിരിക്കുന്നു. ഈജിപ്ഷ്യൻ ദേവതകൾ, ചിത്രലിപികൾ, മരിച്ചവരുടെ പുസ്തകത്തിലെ രംഗങ്ങൾ, മരണാനന്തര ജീവിതത്തിലേക്ക് കടന്ന് ചെല്ലാന്‍ ആത്മാവിനെ പ്രാപ്തരാക്കുന്ന മന്ത്രങ്ങളുടെ ഒരു പരമ്പര. മരിച്ചവരുടെ പേരുകൾ ചില ശവപ്പെട്ടിയിൽ കൊത്തിവച്ചിട്ടുണ്ടെന്നും ഹവാസ് പറഞ്ഞു.