മഞ്ചേരി: ഹൈടെക് സാങ്കേതിക വിദ്യയുപയോഗിച്ച് ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ ഒരാൾ കൂടി പൊലീസ് പിടിയിലായി.

കാമറൂൺ നോർത്ത് വെസ്റ്റ് റീജ്യൻ സ്വദേശി ങ്കോ മിലാന്‍റെയാണ് മഞ്ചേരിയിൽ പിടിയിലായത്. ഇതോടെ സാമ്പത്തികതട്ടിപ്പ് കേസിൽ അറസ്റ്റിലായവരുടെ എണ്ണം പതിമൂന്നായി.

publive-image

സംഘത്തിലെ മറ്റുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തതോടെ ഹൈദരാബാദിലെ നീരദ്മേട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു പിടിയിലായ ങ്കോ മിലന്‍റെ.

പിടിയിലായവരില്‍നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ മഞ്ചേരി പൊലീസ് ഹൈദരാബാദിലെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടികളുടെ തട്ടിപ്പാണ് പ്രതികള്‍ നടത്തിയിട്ടുള്ളത്. കോടികളുടെ തട്ടിപ്പാണ് പ്രതികള്‍ നടത്തിയിട്ടുള്ളത്.

മരുന്ന് ഉള്‍പ്പെടെയുള്ളവ ഹോള്‍സെയിലായി വില്‍ക്കാനുണ്ടെന്ന് കാണിച്ച് വ്യാപാരികളിൽ നിന്ന് മുന്‍കൂറായി പണം വാങ്ങിയായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. ആകെ 5 കോടിയുടെ തട്ടിപ്പ് നടന്നുവെന്നാണ് പൊലീസ് പറയുന്നത്.

മഞ്ചേരിയിലെ ഒരു മരുന്ന് കടയുടെ പേരിലായിരുന്നു ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന കാമറൂണ്‍ സംഘം തട്ടിപ്പ് നടത്തിയിരുന്നത്. ഈ മരുന്ന് കടയുടെ വിലാസവും,വെബ്സൈറ്റും, വ്യാജ റസീതുകളും ഉപയോഗിച്ച് വിവിധ ഉത്പ്പന്നങ്ങള്‍ ഓൺലൈനിലൂടെ വാഗ്ദാനം നല്‍കി പണം തട്ടിയെന്നാണ് കേസ്.