ഇസ്ലാമാബാദ്; പാകിസ്താനിൽ ആടിനെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊന്നു . ഒകര പ്രദേശത്തിനു സമീപം അസ്ഹർ ഹുസൈൻ എന്നയാളുടെ ആടിനെയാണ് പീഡിപ്പിച്ച് കൊന്നത് . സംഭവത്തിൽ പ്രദേശവാസികളായ നയീം, നദീം, റബ്ബ്, നവാസ് എന്നിവർക്കും ഇവരുടെ സുഹൃത്തിനുമെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
വീടിനു സമീപം കെട്ടിയിട്ടിരുന്ന ആടിനെ ഇവർ കടത്തികൊണ്ടു പോകുകയായിരുന്നു. തുടർന്ന് പീഡിപ്പിച്ച് കൊന്ന ശേഷം ആളൊഴിഞ്ഞ പരിസരത്ത് ഉപേക്ഷിച്ച് പ്രതികൾ രക്ഷപെടുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
പീഡനത്തിനിരയായ ആടിന്റെ മൃതദേഹം പോലീസ് കണ്ടെടുത്തു വെറ്റിനറി ആശുപത്രിയിലേക്ക് മാറ്റി. കൊല്ലപ്പെടുന്നതിന് മുമ്പ് ആടിനെ ക്രൂരമായി ബലാത്സംഗം ചെയ്തതായി മെഡിക്കൽ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട് . പ്രതികൾക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു.
അന്വേഷണം ഊർജ്ജിതമാക്കാൻ ഡിപിഒ ഫൈസൽ ഷെഹസാദ് ഉത്തരവിട്ടു. അതേസമയം, ആടിനെ പോലും ബലാത്സംഗം ചെയ്ത് കൊന്നതിനെതിരെ പാകിസ്താനിൽ കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്. ആക്ടിവിസ്റ്റുകളും സംഭവത്തിൽ പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.
ആടിന്റെ വസ്ത്രധാരണ രീതിയാണോ പീഡനത്തിന് കാരണമായതെന്നും പലരും ചോദിക്കുന്നുണ്ട്. സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങൾക്ക് കാരണം വസ്ത്രധാരണ രീതിയാണെന്ന് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞതിനെയും ജനങ്ങൾ പരിഹസിക്കുന്നുണ്ട്.