അടൂര്‍: സ്ത്രീധനം കുറഞ്ഞു പോയതിന്റെ പേരില്‍ യുവതിയെ നിരന്തരം പീഡിപ്പിക്കുന്നുവെന്ന പരാതിയില്‍ വില്ലേജ് ഫീല്‍ഡ് ഓഫീസര്‍, സഹോദരനായ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍, ഇവരുടെ മാതാവ് എന്നിവര്‍ക്കെതിരേ ഏനാത്ത് പോലീസ് കേസ് എടുത്തു.
കടമ്പനാട് തെക്ക് ഏഴാം മൈല്‍ ഗൗരീശ്വരം വീട്ടില്‍ മനു മുരളി, സഹോദരനും പത്തനംതിട്ട പോലീസ് കണ്‍ട്രോള്‍ റൂമില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറുമായ മനോജ് മുരളി, മാതാവ് രമാദേവി എന്നിവര്‍ക്കെതിരേയാണ് കേസ്. സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസ്.
മനു മുരളി പന്തളം വില്ലേജ് ഓഫീസിലാണ് ജോലി ചെയ്യുന്നത്. വിവാഹം കഴിഞ്ഞേപ്പോൾ മുതൽ മനുവും മറ്റു രണ്ടു പേരും ചേര്‍ന്ന് ഉപദ്രവിക്കുകയാണെന്ന് യുവതി മൊഴി നല്‍കി.
സ്ത്രീധനം കുറഞ്ഞു പോയതിന്റെ പേരില്‍ ശാരീരികവും മാനസികവുമായ പീഡനം പതിവായിരുന്നെന്നും പരാതിയിൽ പറയുന്നു.