റിയാദ് : രാജ്യത്ത് കോവിഡ്19 വൈറസ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിട്ടുള്ള മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് പിഴ എര്‍പെടുത്തുന്നു. മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയാല്‍ ആയിരം റിയാല്‍ പിഴ ചുമത്തും ആരോഗ്യവകുപ്പിെൻറ നിർദേശപ്രകാരമുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കാത്ത സ്ഥാപനങ്ങൾക്കും 10,000 റിയാലും പിഴ ചുമത്തും . അതേസമയം പരിമിതമായ എണ്ണം ആളുകൾ പെങ്കടുക്കുന്ന ഒത്തുചേരലുകൾക്ക് അനുമതി നൽകിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മാളുകളുടെയും കച്ചവടകേന്ദ്രങ്ങളുടെയും കവാടങ്ങളിൽ ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും ശരീരോഷ്മാവ് പരിശോധിക്കാൻ സംവിധാനം ഏർപ്പെടുത്താതിരിക്കുക, തറയുൾപ്പെടെ സ്ഥാപനം ശുചിയാക്കാതിരിക്കുക, മാളുകളിലെ കുട്ടികളുടെ വിനോദ കേന്ദ്രങ്ങളും വസ്ത്രശാലകളിലെ ഡ്രസ്സിങ് റൂമുകളും അടച്ചുപൂട്ടാതിരിക്കുക തുടങ്ങിയവയെല്ലാം പ്രോേട്ടാകോൾ ലംഘനമാണ്, ശ്രദ്ധയില്‍ പെട്ടാല്‍ പതിനായിരം റിയാല്‍ പിഴ ചുമത്തും.
വിശ്രമ കേന്ദ്രങ്ങളിലും ഫാമുകളിലും വീടുകളിലും 50ൽ കൂടാത്ത ആളുകൾക്ക് സംഗമങ്ങൾ നടത്താം. കല്യാണം, പാർട്ടികൾ തുടങ്ങിയ സാമൂഹിക പരിപാടികൾ നടത്തുമ്പോള്‍ അനു വദനീയമായ പരമാവധി ആളുടെ ആളുകളുടെ എണ്ണം 50 ആയിരിക്കും. ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിട്ടുള്ള സമൂഹ അകലം കൃത്യമായി പാലിക്കണം
മൂക്കും വായും ശരിയായി മൂടുന്ന വിധമുള്ള മാസ്കാണ് ധരിക്കേണ്ടത് മെഡിക്കൽ മാസ്കോ തുണികൊണ്ടുള്ള മാസ്കോ ധരിക്കാത്തവരെ സ്ഥാപനത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കുക, കവാടങ്ങളിൽ സ്റ്റെറിലൈസറുകൾ, അണുനാശിനികൾ എന്നിവ ലഭ്യമാക്കാതിരിക്കുക, ഇതെല്ലാം നിയമലംഘനമായി കണ്ട് പിഴ ചുമത്തും വീണ്ടും നിയമലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ ഇരട്ടി പിഴ ചുമത്തും. ശരീരോഷ്മാവ് പരിശോധിക്കാൻ വിസമ്മതിക്കുക, ശരീരോഷ്മാവ് 38 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരുമ്പോള്‍ നടപടികൾ പാലിക്കാതിരിക്കുക തുടങ്ങിയവ പ്രോട്ടോക്കോള്‍ ലംഘനങ്ങളിൽപെടും കോവിഡ് വ്യാപനം തടയുന്നതിനായി കൈകൊള്ളുന്ന ആരോഗ്യ രംഗത്തെ മുന്‍കരുതല്‍ നടപടിയുമായി എല്ലാവരും സഹകരിക്കണമെന്നും ആരോഗ്യമന്ത്രാലയ വക്താവ് പറഞ്ഞു.