Advertisment

നയപ്രഖ്യാപന പ്രസംഗത്തിന് മുമ്പ്‌ നിയമസഭയിൽ നടന്നതു കോണ്‍ഗ്രസിന്‍റെ പൊറാട്ട് നാടകം ; ഗവർണറെ തടഞ്ഞത് പ്രതിപക്ഷത്തിന്‍റെ അധഃപതനമാണെന്ന് എ.കെ. ബാലൻ

New Update

തിരുവനന്തപുരം : ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് മുന്പു നിയമസഭയിൽ നടന്നതു കോണ്‍ഗ്രസിന്‍റെ പൊറാട്ട് നാടകമെന്നു നിയമമന്ത്രി എ.കെ. ബാലൻ. ഗവർണറെ തടഞ്ഞത് പ്രതിപക്ഷത്തിന്‍റെ അധഃപതനമാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

Advertisment

publive-image

ഗവർണറും സർക്കാരും ഭരണഘടനപരമായ ദൗത്യം നിർവഹിച്ചു. ഒഴിവാക്കാൻ തീരുമാനിച്ച ഭാഗവും ഗവർണർ വായിച്ചതു നല്ലകാര്യമാണ്. ഗവർണറെ തടഞ്ഞതു പൊതുസമൂഹം അംഗീകരിക്കില്ല. എന്തെങ്കിലും ചെയ്തുവെന്നു വരുത്തിത്തീർക്കാനുള്ള ശ്രമമാണു പ്രതിപക്ഷം നടത്തിയത്.

സർക്കാറും ഗവർണറും തമ്മിലുള്ള അഭിപ്രായ വ്യത്യാസം വർധിപ്പിച്ചു ഭരണപ്രതിസന്ധി ഉണ്ടാക്കുക എന്ന ഗൂഢാലോചന പൊളിഞ്ഞു. അതിലുള്ള ജാള്യത മറച്ചുവയ്ക്കാനുള്ള പൊറാട്ട് നാടകമാണു നിയമസഭയിൽ നടന്നതെന്നും ബാലൻ പരിഹസിച്ചു.

പൗരത്വ ഭേദഗതിക്കെതിരെ ഗവർണറോടു ചോദിക്കാതെ തന്നെ പ്രമേയം പാസാക്കിയിട്ടുണ്ട്. വ്യക്തിപരമായ അഭിപ്രായ വ്യത്യാസത്തിന്‍റെ പേരിൽ വായിൽ തോന്നുന്നതു വിളിച്ചുപറയാൻ തങ്ങളെ കിട്ടില്ലെന്നും ബാലൻ വ്യക്തമാക്കി.

Advertisment