ജിദ്ദ: ഇരുപത് വർഷമായി പ്രവാസ ജീവിതം നയിക്കുകയായിരുന്ന കൊല്ലം സ്വദേശി ജിദ്ദയിൽ മരണപ്പെട്ടു. കൊല്ലം, ആശ്രാമം, മയൂഖത്തില്‍ സുദീപ് സുന്ദരന്‍ (47) ആണ് മരിച്ചത്. ചൊവാഴ്ച ഉച്ചയോടെ സൗദി ജർമൻ ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം.
ബലദിയ്യ സ്ട്രീറ്റിലെ ഒരു സ്ഥാപനത്തിൽ സെയിൽസ് വിഭാഗത്തിൽ ജോലി ചെയ്തു വരിക യായിരുന്ന സുദീപിനെ വെള്ളിയാഴ്ച ഛർദ്ദിയും തലകറക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനയിൽ തലച്ചോറില്‍ രക്തം കട്ട പിടിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തിരുന്നെങ്കിലും രക്ഷപ്പെടുത്താനായില്ല.
ജിദ്ദയിലെ കൊല്ലം ജില്ലയിൽ നിന്നുള്ളവരുടെ പൊതുവേദിയായ കൊല്ലം പ്രവാസി സംഗമം സംഘടനയുടെ സജീവ പ്രവര്‍ത്തകനായിരുന്ന സുദീപ് സുന്ദരൻ മുൻ വൈസ് പ്രസിഡന്റും, ചാരിറ്റി വിങ് കൺവീനറും, വികസന സമിതി കൺവീനറും ആയിരുന്നു. ഭാര്യ: ബിന്ദു. ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂളിലെ വിദ്യാർത്ഥികളായ അമൃത (പതിനൊന്നാം ക്ലാസ്), ആദിത്യന്‍ (എട്ടാം ക്ലാസ്) എന്നിവര്‍ മക്കളാണ്. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകുന്ന തിനുള്ള നടപടികളിലാണ് സുഹൃത്തുക്കളും സാമൂഹ്യ പ്രവർത്തകരും.