തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ കേസുകളിൽ അന്വേഷണം നടത്തുന്ന കേന്ദ്ര ഏജൻസികള്‍ മോദിയുടെ കർസേവകരെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ.
എൽഡിഎഫിന്റെ വികസന സംരക്ഷണ ദിനം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ വികസനം ഉണ്ടാവുന്നത് ചിലർക്ക് ഇഷ്ടപ്പെടുന്നില്ല.
സർക്കാരിനെതിരെ കളവുകൾ എഴുതുന്നു. സംസ്ഥാന സർക്കാരിനെതിരെയുള്ള അട്ടിമറി സമരത്തിൽ ബിജെപിയും കോൺഗ്രസും കൈകോർത്തുവെന്നും അദ്ദേഹം വിമർശിച്ചു.
കേന്ദ്ര ഏജൻസികൾ മോദിയുടെ കർസേവർ ആയി ചുരുങ്ങി. സിഎജി ഭരണഘടനാ ലംഘനം നടത്തി. നിയമസഭയിൽ വെക്കുന്നതിന് മുൻപ് വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി കൊടുത്തു.
കോൺഗ്രസ് കുഞ്ഞാലിക്കുട്ടിക്ക് കീഴടങ്ങി, മത മൗലിക വാദികളുമായി കൂട്ടുചേരുന്നു. ഇതെല്ലാം ജനം കാണുന്നുണ്ട്. കിഫ്ബി പുതുമണവാട്ടിയല്ല. പിണറായി വിജയനെ ഒരു പ്രതിപ്പട്ടികയിലും ഉള്‍പ്പെടുത്താൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.