Advertisment

പേടികൊണ്ടും ബഹുമാനം കൊണ്ടും അമ്പരപ്പു കൊണ്ടും സംഭവിച്ച കാര്യത്തെ പറ്റി വാചാലനായി - അമീർഖാൻ

author-image
ഫിലിം ഡസ്ക്
New Update

Advertisment

മുംബൈ: ഇന്നോര്‍ക്കുമ്പോള്‍ വളരെ രസകരമെന്ന് തോന്നുന്നെങ്കിലും അന്ന് പേടികൊണ്ടും ബഹുമാനം കൊണ്ടും അമ്പരപ്പു കൊണ്ടും സംഭവിച്ച കാര്യത്തെ പറ്റി വാചാലനാവുകയാണ് ആമിര്‍. അമിതാഭ് ബച്ചനോട് ആദ്യമായി സംസാരിച്ച നിമിഷമായിരുന്നു ആമിര്‍ കോഫി വിത്ത് കരണിലൂടെ ആരാധകര്‍ക്കു മുന്നില്‍ പങ്കു വെച്ചത്.

‘ഞാന്‍ അമിതാഭ് ജിയോട് ആദ്യമായി സംസാരിച്ചത് ഫോണിലൂടെയാണ്. അന്ന് ‘ജോ ജീത്താ വഹി സിക്കന്ദര്‍’ എന്ന സിനിമയുടെ ചിത്രീകരണം ഊട്ടിയില്‍ നടക്കുകയാണ്. മൊബൈല്‍ ഫോണുകളൊന്നും വന്നിട്ടില്ലാത്ത കാലം. ഹോട്ടലിലെ റിസപ്ഷനിസ്റ്റ് വന്ന് എന്നോട് പറഞ്ഞു അമിതാഭ് ബച്ചന്‍ താങ്കളെ ഫോണില്‍ വിളിച്ചിരുന്നെന്ന്. ആരോ കളിപ്പിക്കുകയാണെന്നാണ് ആദ്യം തോന്നിയത്. എന്നാല്‍ അരമണിക്കൂറിന് ശേഷം ഫോണ്‍ ബെല്ലടിച്ചു. ഞാന്‍ എടുത്തു, അപ്പുറത്ത് നിന്നും അമിതാഭ് ജിയുടെ ശബ്ദം കേട്ടതും കൈയ്യിലിരുന്ന റിസീവര്‍ താഴെ വീണുപോയി.’ ആമിര്‍ പറഞ്ഞു.

യാഷ് രാജ് ഫിലിംസ് നിര്‍മ്മിക്കുന്ന തഗ്‌സ് ഓഫ് ഹിന്ദോസ്ഥാനില്‍ ആദ്യമായി ബിഗ് ബിയും ആമീറും ഒന്നിക്കുകയാണ്. കോടികള്‍ മുടക്കിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിജയ് കൃഷ്ണ ആചാര്യ സംവിധാനം ചെയ്യുന്ന ചിത്രം ആധാരമാക്കിയിരിക്കുന്നത് ഫിലിപ് മെഡോസ് ടെയ് ലറുടെ കണ്‍ഫഷന്‍സ് ഓഫ് എ തഗ് ആന്‍ഡ് ദ് കള്‍ട്ട് ഓഫ് തഗ്ഗീ എന്ന പുസ്തകമാണ്. ഫാത്തിമാ സനാ ഷെയ്ക്ക്, കത്രീനാ കൈഫ് തുടങ്ങിയവരും തഗ്‌സ് ഓഫ് ഹിന്ദൊസ്ഥാനില്‍ അഭിനയിക്കുന്നുണ്ട്. ചിത്രം നാളെ തിയേറ്ററുകളിലെത്തും

publive-image

Advertisment