Advertisment

എസ്.എഫ്.ഐ എന്നാല്‍ ഇപ്പോള്‍ സ്റ്റുപ്പിഡ് ഫെഡറേഷന്‍ ഓഫ് ഇഡിയറ്റ്‌സ് ആയി മാറി ; എസ്.എഫ്.ഐയെ വിമര്‍ശിച്ച് ബി.ജെ.പി വേദിയില്‍ എ.പി അബ്ദുള്ളക്കുട്ടി 

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

കോഴിക്കോട്: യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷത്തിന് പിന്നാലെ എസ്.എഫ്.ഐയെ നിശിതമായി വിമര്‍ശിച്ച് ബി.ജെ.പി നേതാവ് എ.പി അബ്ദുള്ളക്കുട്ടി.

Advertisment

publive-image

എസ്.എഫ്.ഐ എന്നാല്‍ ഇപ്പോള്‍ സ്റ്റുപ്പിഡ് ഫെഡറേഷന്‍ ഓഫ് ഇഡിയറ്റ്‌സ് ആയി മാറിയെന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം. കോഴിക്കോട്ട് ബി.ജെ.പി നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കവെയാണ് എസ്.എഫ്.ഐക്കെതിരെ അബ്ദുള്ളക്കുട്ടി രംഗത്തെത്തിയത്.

താന്‍ പഠിക്കുന്ന കാലത്ത് എസ്.എഫ്.ഐ എന്നാല്‍ സ്റ്റുഡന്റ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ആയിരുന്നു. എന്നിലിപ്പോഴത് സ്റ്റുപ്പിഡ് ഫെഡറേഷന്‍ ഓഫ് ഇഡിയറ്റ്‌സ് ആയി.

യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്ന വധശ്രമ കേസുമായി ബന്ധപ്പെട്ട് കോളേജിലെ എസ്.എഫ്.ഐ യൂണിറ്റിനെ പിരിച്ചു വിട്ടെന്നാണ് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയും പറയുന്നത്.

എല്ലാ കോളേജുകളിലും കണ്ണൂര്‍ മോഡല്‍ പാര്‍ട്ടി ഗ്രാമങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്ന എസ്.എഫ്.ഐയെ സംസ്ഥാനവ്യാപകമായി പിരിച്ച് വിടുകയാണ് വേണ്ടതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

Advertisment