Advertisment

അഭീലിന്റെ മരണത്തില്‍ പ്രതിചേര്‍ക്കപെട്ട 4 പേര്‍ക്കും പോലീസിന്‍റെ ദയാവായ്പ്‌ ? അറസ്റ്റില്ല, കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കും

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

publive-image

Advertisment

കോട്ടയം ∙ കായികമേളയ്ക്കിടെ ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ കുറ്റക്കാരോട് പോലീസിന്‍റെ മൃദുസമീപനം. കേസില്‍ പ്രതി ചേര്‍ക്കപെട്ട 4 സംഘാടകരെയും അറസ്റ്റ് ചെയ്യാതെ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാനാണ് പൊലീസ് തീരുമാനം.

ത്രോ മത്സരങ്ങളുടെ റഫറി മുഹമ്മദ് കാസിം, ത്രോ ഇനങ്ങളുടെ വിധികര്‍ത്താവായ ടി.ഡി.മാര്‍ട്ടിന്‍, സിഗ്നല്‍ നല്‍കാന്‍ ചുമതലയിലുണ്ടായിരുന്ന ഒഫിഷ്യല്‍മാരായ കെ.വി.ജോസഫ്, പി. നാരായണന്‍കുട്ടി എന്നിവരാണ് കുറ്റക്കാര്‍. ഇവര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തത്.

കുറ്റക്കാരെ കണ്ടെത്തിയെങ്കിലും അറസറ്റ് വേണ്ടെന്നാണ് തീരുമാനം. നിസാര വകുപ്പ് ചുമത്തിയതിനാല്‍ അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെ പ്രതികളെ ജാമ്യത്തില്‍ വിടേണ്ടിവരും. ഇതോടെ പോലീസ് സ്റ്റേഷനില്‍പോലും കയറാതെ പ്രതികള്‍ക്ക് കേസില്‍ നിന്നും രക്ഷപെടാന്‍ കഴിയും.

കോടതിയുടെ നിര്‍ദേശാനുസരണം തുടര്‍ നടപടി സ്വീകരിച്ചാല്‍ മതിയെന്നാണ് പോലീസിന്‍റെ തീരുമാനം. അത്‌ലറ്റിക് അസോസിയേഷന്‍ സംഘടിപ്പിച്ച സംസ്ഥാന ജൂനിയര്‍ മീറ്റിനിടെയാണ് ഹാമര്‍ തലയില്‍ വീണ് വൊളന്‍റിയറായ അഭീല്‍ ജോണ്‍സണ്‍ മരിച്ചത്.

ഒരേസമയം ജാവലിന്‍, ഹാമര്‍ ത്രോ മത്സരങ്ങള്‍ സംഘടിപ്പിച്ചതും ഒരേ ഫിനിഷിങ് പോയിന്‍റ് നിശ്ചയിച്ചതുമാണ് അപകടത്തിന് ഇടയാക്കിയതെന്ന് പ്രാഥമിക അന്വേഷണത്തില്‍ തന്നെ ബോധ്യപ്പെട്ടിരുന്നു.

അഭീലിന് നീതിക്കായി ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് മാതാപിതാക്കള്‍ മുഖ്യമന്ത്രിയെ നേരില്‍കണ്ട് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസിന്‍റെ നടപടി.

pala news
Advertisment