Advertisment

ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയിലെ പതിനൊന്നാം പ്രതി, പി എസ് ജയപ്രകാശ് നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടി

New Update

publive-image

കൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയിലെ പതിനൊന്നാം പ്രതിയായ പി എസ് ജയപ്രകാശ് ആശുപത്രിയില്‍ അഡ്മിറ്റായി. മുന്‍ ഐബി ഉദ്യോഗസ്ഥനാണ്. നെഞ്ചുവേദനയെ തുടര്‍ന്ന് ചികിത്സ തേടിയെന്നാണ് വിശദീകരണം. കേസുമായി ബന്ധപ്പെട്ട് ഇയാളുടെ അറസ്റ്റ് ഉണ്ടായേക്കാമെന്നാണ് സൂചന.

പി എസ് ജയപ്രകാശിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് നീക്കം. നിലവില്‍ കേസ് സിബിഐ അന്വേഷിക്കുകയാണ്. രണ്ട് ദിവസം മുന്‍പാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യ സംബന്ധമായ വിവരങ്ങള്‍ ഇതുവരെ ജയപ്രകാശോ ആശുപത്രി അധികൃതരോ പുറത്തുവിട്ടിട്ടില്ല.

NEWS
Advertisment