Advertisment

കൂടെപിറപ്പ് തല്ലുകൊള്ളുന്നത് കണ്ട്, ഒരു നടനാണ്, തല്ലുകൂടിയാല്‍ മാനംപോകുമെന്ന് പറഞ്ഞ് നോക്കി നില്‍ക്കാന്‍ ഞാന്‍ അത്ര ചീപ്പല്ല.... എന്റെ അനിയനെയും കൂട്ടുകാരെയും രക്ഷിക്കാനാണ് ഓടിവന്നത്.... അവര്‍ എന്നെ തിരിച്ചുതല്ലിയപ്പോള്‍ സ്വയരക്ഷയ്ക്കു വേണ്ടിയാണ് തടുത്തുനിന്നത്..... ഞാന്‍ മദ്യപിക്കാറില്ല....വെളിപ്പെടുത്തലുമായി നടന്‍ സുധീര്‍

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update

ആലപ്പുഴയില്‍ ബാറിനു മുന്നില്‍വച്ച് നാട്ടുകാരുമായി തല്ലുണ്ടാക്കിയ വാര്‍ത്തയില്‍ പ്രതികരണവുമായി നടന്‍ സുധീര്‍. സ്വന്തം സഹോദരനെ കാരണമില്ലാതെ തല്ലി ചതക്കുന്നതുകണ്ടപ്പോള്‍ ഏതൊരാളും ചെയ്യുന്നതേ താന്‍ െചയ്‌തൊള്ളൂവെന്നും മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളില്‍ വാസ്തവമില്ലെന്നും സുധീര്‍ പറയുന്നു.

Advertisment

publive-image

സുധീറിന്റെ വാക്കുകളിലേയ്ക്ക്-

ഞാന്‍ മദ്യപിച്ച് നാട്ടുകാരോട് തല്ലുണ്ടാക്കി രണ്ടുപേര്‍ ആശുപത്രിയിലാണെന്നാണ് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍. ഈ വിഷയത്തില്‍ പ്രതികരിക്കേണ്ടെന്നു കരുതിയതാണ്. എന്നാല്‍ പ്രതികരിക്കാതിരിക്കാന്‍ കഴിയുന്നില്ല. എന്നെ മനസ്സിലാക്കുന്ന നല്ല സുഹൃത്തുക്കള്‍ സത്യാവസ്ഥ അറിയണം, ഞാന്‍ മദ്യപിക്കാറില്ല.

ശരീരത്തെ സ്‌നേഹിക്കുന്ന ഒരാളാണ് ഞാന്‍. അഞ്ച് മണിക്കൂറോളം ദിവസം ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നുണ്ട്. മാത്രമല്ല എന്റെ നാട് ആണ് കണിച്ചുകുളങ്ങര. എന്റെ അച്ഛനെയും അമ്മയെയും കണ്ട് സുഹൃത്ത് താമസിക്കുന്ന ഒരു ഹോട്ടലില്‍ നിന്നും തിരിക്കുന്നതിനിടെയാണ് സംഭവം.

സുഹൃത്തിനെയും കൂട്ടി ആലപ്പുഴയില്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് അവിടെ എത്തിയത്. രണ്ട് വണ്ടിയിലായിരുന്നു യാത്ര. എന്റെ കാറില്‍ മൂന്നുപേര്‍. പുറകിലെ കാറിലും മൂന്നുപേര്‍. ആ ഹോട്ടലില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ ബാറില്‍ നിന്നിറങ്ങിയ ഒരാള്‍ കുടിച്ച് ബോധമില്ലാതെ വണ്ടിക്ക് വിലങ്ങായി നില്‍ക്കുന്നു. ഹോണടിച്ചപ്പോള്‍ മാറാന്‍ പോലും കൂട്ടാക്കാതെ തിരിഞ്ഞുതന്നെ നിന്നു.

ഇടയ്ക്ക് തിരിഞ്ഞ് വണ്ടിയുടെ റജിസ്‌ട്രേഷന്‍ നമ്പര്‍ നോക്കി. നമ്പര്‍ കണ്ടപ്പോള്‍ വെളിനാട്ടുകാരനാണെന്ന് തോന്നിക്കാണും. രണ്ടാമതും ഹോണടിച്ചതോടെ വണ്ടിയുെട ബോണറ്റില്‍ ഒറ്റയടി.

https://www.facebook.com/371921223015377/videos/2175173529237826/

 

ഇതുകണ്ടതും എന്റെ സുഹൃത്ത് മനോജ് വണ്ടിയില്‍ നിന്നും ചാടിയിറങ്ങാന്‍ തുടങ്ങി. എന്നാല്‍ ഞാന്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. കാരണം അയാള്‍ അത്രയ്ക്ക് ഫിറ്റായിരുന്നു. ചോദിക്കാന്‍ ചെന്നാല്‍ കൂടുതല്‍ കുഴപ്പം ഉണ്ടാകുമെന്ന് അറിയാമായിരുന്നു. രണ്ട് മിനിറ്റ് നോക്കിനിന്നിട്ടും മാറാതായതോടെ മനോജ് വണ്ടിയില്‍ നിന്നിറങ്ങി അയാളോട് മാറാന്‍ ആവശ്യപ്പെട്ടു.

ഇല്ലെങ്കില്‍ നീ എന്തുചെയ്യും എന്നുപറഞ്ഞ് അസഭ്യം പറയാന്‍ തുടങ്ങി. അത് പിന്നീട് ഉന്തുംതളളുമായി. തൊട്ടടുത്തായി പൊലീസും നില്‍ക്കുന്നുണ്ടായിരുന്നു, അടി ഉണ്ടായതോടെ അവരും ഓടിയെത്തി.

ഇവര്‍ ഓടി വരുന്നതുകണ്ടതോടെ പുറകിലെ കാറില്‍ വന്ന അനിയനും കൂട്ടുകാരും വണ്ടിയില്‍ നിന്നിറങ്ങി. ഇത്രയും പേര്‍ കൂടിയതോടെ അത് വലിയ ആള്‍ക്കൂട്ടമായി. പിന്നെ മദ്യപിച്ച ആളുടെ കൂടെ കുറേപേര്‍ കൂടി. അത് വീണ്ടും ബഹളത്തിനിടയാക്കി. പൊലീസുകാര്‍ എല്ലാവരെയും പിടിച്ച് പൊലീസ് ജീപ്പില്‍ കയറ്റിയപ്പോഴാണ് അവിടെ തല്ലും ബഹളവും കൂടിയത്.

എന്റെ അനിയനെ കൂട്ടുകാരെയും തല്ലുന്നത് കണ്ടിട്ടാണ് പൊലീസ് ജീപ്പില്‍ മാന്യമായി കയറിയിരുന്ന ഞാന്‍ അവിടേയ്ക്ക് ചെല്ലുന്നത്. അനിയന്റെ ഉടുതുണി പറിച്ചായിരുന്നു അവര്‍ ആക്രമിച്ചത്. കൂടെപിറപ്പ് തല്ലുകൊള്ളുന്നത് കണ്ട്, ഒരു നടനാണ്, തല്ലുകൂടിയാല്‍ മാനംപോകുമെന്ന് പറഞ്ഞ് നോക്കി നില്‍ക്കാന്‍ ഞാന്‍ അത്ര ചീപ്പല്ല.

എന്റെ അനിയനെയും കൂട്ടുകാരെയും രക്ഷിക്കാനാണ് ഓടിവന്നത്. അവര്‍ എന്നെ തിരിച്ചുതല്ലിയപ്പോള്‍ സ്വയരക്ഷയ്ക്കു വേണ്ടിയാണ് തടുത്തുനിന്നത്. പൊലീസുകാരെയും ഇവര്‍ അസഭ്യം പറഞ്ഞു. ഭയങ്കര ബഹളമായിരുന്നു. അവസാനം പൊലീസുകാര്‍ എല്ലാവരെയും പിടിച്ചുകൊണ്ടുപോയി.

കള്ളുകുടിച്ചിട്ടാണ് ഞാന്‍ പ്രശ്‌നമുണ്ടാക്കിയതെങ്കില്‍ പൊലീസ് എന്റെ മെഡിക്കല്‍ എടുക്കില്ലേ, അത് പിന്നീട് വലിയ പ്രശ്‌നമാകില്ല. ഈ സംഭവം അവര്‍ ഉണ്ടാക്കിയതാണ്. എറണാകുളംകാരാണെന്നു കരുതിയാണ് ബഹളം തുടങ്ങുന്നത്.

എന്നാല്‍ ഞാന്‍ നടനാണെന്ന് മനസ്സിലാക്കിയിട്ടുപോലും അവര്‍ വെറുതെ വിട്ടില്ല. ഞങ്ങളുടെ മനോബലവും ആത്മധൈര്യവും കൊണ്ടാണ് അവിടെ നിന്നും രക്ഷപ്പെട്ടത്. ഞാന്‍ ഇറങ്ങി ചെന്നില്ലായിരുന്നെങ്കില്‍ അനിയനെ അവര്‍ കൊന്നേനെ.

ആ വിഡിയോ എങ്ങനെയൊക്കെ വൈറലാക്കിയാലും, എന്നെ മനസ്സിലാക്കുന്ന കുറച്ച്‌പേരെങ്കിലും സത്യം അറിയണം.നടനാകുന്നതിനു മുമ്പ് തന്നെ ഞാന്‍ സാധാരണക്കാരനെപോലെ ജീവിച്ചുപോകുന്ന ആളാണ്, ഇപ്പോഴും അങ്ങനെ തന്നെ. നിങ്ങള്‍ പരമാവധി നാറ്റിക്കൂ, കൊലപാതകിയാക്കൂ, പെണ്ണ് പിടിയനാക്കൂ. രണ്ട് പേരെങ്കിലും വാസ്തവം അറിയട്ടെ എന്നുകരുതിയാണ് ഇത്രയും പറഞ്ഞത്.

Advertisment