Advertisment

വന൦ മാത്രമല്ല ഇനി ആകാശവും അദാനിക്ക് ? തിരുവനന്തപുരം ഉൾപ്പെടെ 6 വിമാനത്താവളങ്ങള്‍ അദാനിക്ക് കൈവെള്ളയില്‍ വച്ചുകൊടുക്കുന്നത് 50 വര്‍ഷത്തേയ്ക്ക് ! 4.19 ലക്ഷം ഏക്കര്‍ നിബിഡവനം വെട്ടിവിറ്റ് ഖനനം നടത്താന്‍ അനുമതി നല്‍കിയ പിന്നാലെ 'ആകാശത്തു൦' അദാനി !

author-image
ജെ സി ജോസഫ്
New Update

publive-image

Advertisment

ഡല്‍ഹി : നരേന്ദ്രമോഡി സര്‍ക്കാര്‍ രണ്ടാമതും അധികാരത്തിലെത്തിയതിനു പിന്നാലെ രാജ്യത്തെ വനം മുതല്‍ വിമാനത്താവളം വരെയുള്ള സകല മേഖലകളിലും മോഡിയുടെ സുഹൃത്തായ വ്യവസായി അദാനി കൈ വയ്ക്കും.

ചത്തീസ്ഗഡില്‍ 4.19 ലക്ഷം ഏക്കര്‍ നിബിഡവനം വെട്ടിനശിപ്പിച്ചു കുഴിച്ച് ഖനനം നടത്താന്‍ നടപടി തുടങ്ങിയ പിന്നാലെയാണ് രാജ്യത്തെ 6 വിമാനത്താവളങ്ങള്‍ 50 വര്‍ഷത്തേയ്ക്ക് അദാനിക്ക് നല്‍കാനുള്ള തീരുമാനം.

തിരുവനന്തപുരം ഉൾപ്പെടെയുള്ള ആറു വിമാനത്താവളങ്ങളുടെ നടത്തിപ്പാണ് അദാനി ഗ്രൂപ്പിന് വിട്ടുകൊടുക്കുന്നതിനുള്ള കരാറിന് അടുത്ത മാസം കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകാന്‍ ഒരുങ്ങുന്നത് .

publive-image

വനത്തില്‍ മാത്രമല്ല ആകാശത്തും അദാനി !!

തിരുവനന്തപുരം, അഹമ്മദാബാദ്, ലക്നോ, മംഗലാപുരം, ജയ്പുർ, ഗോഹട്ടി എന്നീ വിമാനത്താവളങ്ങളുടെ നടത്തിപ്പു ചുമതലയാണ് അടുത്ത 50 വർഷത്തേക്ക് അദാനി എന്‍റർപ്രൈസസിനു കൈമാറുന്നത്.

ഇതിന്‍റെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ജൂലൈയിൽ കാബിനറ്റ് അംഗീകാരം നൽകുമെന്നാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൽനിന്നുള്ള വിവരം. നിലവിൽ ഈ വിമാനത്താവളങ്ങളിലുള്ള എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യയുടെ ജീവനക്കാർക്ക് സംസ്ഥാനത്തിന്‍റെ കീഴിലുള്ള സ്ഥാപനങ്ങളിൽ തുടരുകയോ അദാനി എന്‍റർപ്രൈസസിൽ ചേരുകയോ ചെയ്യാം.

സര്‍ക്കാര്‍ മാറിയപ്പോള്‍ അദാനി ഫയലുകള്‍ക്ക് ശരവേഗം !

വിമാനത്താവളങ്ങളുടെ നടത്തിപ്പവകാശം അദാനി എന്‍റർപ്രൈസസിനു നൽകുന്നത് വൻ വിവാദത്തിനു വഴിവച്ചിരുന്നു. ലേല നടപടികൾ പൂർത്തിയായിരുന്നെങ്കിലും ഒന്നാം മോദി സർക്കാരിന്‍റെ കാലാവധി പൂർത്തിയാകുന്ന സമയമായിരുന്നതിനാൽ ഇതു കാബിനറ്റ് പരിഗണനയ്ക്കെടുത്തിരുന്നില്ല.

ഇതു സംബന്ധിച്ച കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്‍റെ കുറിപ്പ് കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റ് സ്വീകരിച്ചിരുന്നുമില്ല. മോദി സർക്കാർ വീണ്ടും അധികാരത്തിൽ വന്നതിനുശേഷം ഈ കുറിപ്പ് വീണ്ടും കാബിനറ്റ് സെക്രട്ടേറിയറ്റിനു കൈമാറിയിട്ടുണ്ടെന്നും ജൂലൈയിൽ അംഗീകാരം ലഭിക്കുമെന്നുമാണ് വ്യോമയാന മന്ത്രാലയത്തിലെ അധികൃതർ അറിയിച്ചത്.

publive-image

അദാനിയുടെ ലാഭമെന്ത് ?

ആറു വിമാനത്താവളങ്ങൾ സ്വകാര്യ നടത്തിപ്പിലേക്കു മാറുന്നതു വഴി എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യക്ക് പ്രതിവർഷം 1,300 കോടി രൂപ വരുമാനം ലഭിക്കുമെന്നാണു കണക്കുകളിലെ കണ്ടെത്തല്‍ . ഈ വരുമാനം രാജ്യത്തെ വിമാനത്താവളങ്ങളുടെ വികസനത്തിനായി ചെലവഴിക്കുമെന്ന് എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ ചെയർമാൻ ജി.പി. മഹാപാത്ര പറഞ്ഞു.

രാജ്യത്തെ ചെറുവിമാനത്താവളങ്ങളുടെ വികസനത്തിനായാണ് ഈ തുക വിനിയോഗിക്കുക. അതേസമയം അദാനി ഇതില്‍ നിന്നും എത്രമാത്രം അടിച്ചുമാറ്റുമെന്ന കാര്യത്തില്‍ യാതൊരു കണക്കുകൂട്ടലുകളുമില്ല.

publive-image

അദാനി കുഴി തോണ്ടും ?

അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡിനു ഛത്തീസ്ഗഢില്‍ നിബിഢ വനമേഖലയായ ഹസ്ദിയോ അരാന്ദിലെ പര്‍സയില്‍ 170,000 ഹെക്ടറാണ് കല്‍ക്കരി ഖനനം നടത്താനായി കേന്ദ്ര സര്‍ക്കാര്‍ വിട്ടുകൊടുത്തിരിക്കുന്നത്.

രാജ്യം കണ്ട ഏറ്റവും വലിയ പരിസ്ഥിതി നശീകരണത്തിനാണ് ഇവിടെ അദാനി ഗ്രൂപ്പ് ഒരുക്കം തുടങ്ങിയിരിക്കുന്നത്. ആന ഉള്‍പ്പെടെ ലക്ഷകണക്കിന് വന്യജീവികള്‍ ഇതോടെ അപ്രത്യക്ഷരാകും. ആയിരകണക്കിന് ആദിവാസികള്‍ കുടിയൊഴിപ്പിക്കപ്പെടും.

publive-image

ഖനനത്തിനെതിരെ ഗ്രാമവാസികള്‍

പരിസ്ഥിതിവാദികള്‍ക്ക് മിണ്ടാട്ടമില്ല ?

4190000 ഏക്കറോളം നിബിഡവനം വെട്ടി വെളുപ്പിച്ച് ‘ഓപ്പണ്‍ കാസ്റ്റ് മൈനിങ്’ (മണ്ണും വൃക്ഷ ലതാദികളും ഖനനപ്രദേശത്ത് നിന്ന് നീക്കം ചെയ്ത ശേഷം കുഴിച്ചെടുക്കുന്ന രീതി) നടത്താനാണ് കേന്ദ്ര പാരിസ്ഥിതിക മന്ത്രാലയം അനുമതി നല്‍കിയിരിക്കുന്നത്.

മധ്യഇന്ത്യയിലെ തന്നെ ഏറ്റവും ജൈവ സമ്പത്താര്‍ന്ന വനമേഖലയിലൊന്നാണിത്. ഹസ്ദിയോ അരാന്ദില്‍ രാജസ്ഥാന്‍ രാജ്യ വിദ്യുത് ഉത്പാദന്‍ നിഗം ലിമിറ്റഡിന്റെ (ആര്‍വിയുഎന്‍എല്‍) ഉടമസ്ഥതയിലുള്ള 30 കല്‍ക്കരി ബ്ലോക്കുകളില്‍ ഒന്നാണ് പര്‍സ.

modi flop adani
Advertisment