മൂവാറ്റുപുഴ: ജന്മനാട്ടിൽ ആവേശമുണർത്തി ട്വൻ്റി 20 സ്ഥാനാർഥി അഡ്വ. സിഎൻ പ്രകാശിൻ്റെ പര്യടനം ആവേശമായി. ഇന്ന് പായിപ്ര പഞ്ചായത്തിലായിരുന്നു പര്യടനം. താളമേളങ്ങളുടെയും ഇരുചക്ര വാഹനങ്ങളുടെയും അകമ്പടിയോടെ രാവിലെ പെരുമറ്റത്ത് നിന്ന് ആരംഭിച്ച പര്യടനം മുളവൂർ പള്ളിപ്പടി. പൊന്നിരിക്കപ്പറമ്പ്, ആട്ടായം, നിരപ്പ് റേഷൻ കടപ്പടി, പായിപ്ര സകൂൾപടി, പേഴയ്ക്കാപ്പിള്ളി, പായിപ്ര കവല, തൃക്കളത്തൂർ, മുടവൂർ മേഖലയിൽ പര്യടനം നടത്തി.
തൃക്കളത്തൂർ സ്വദേശിയായ അഡ്വ. സിഎൻ പ്രകാശിനു തൻ്റെ രാഷ്ട്രീയ സാമൂഹ്യ പ്രവർത്തനത്തിനു മുഖ്യവേദിയായാട്ടുള്ള പായിപ്ര പഞ്ചായത്തിൽ ഉജ്വല വരവേല്പാണ് ലഭിച്ചത്.
സുഹൃത്തുക്കളും നാട്ടുകാരും ഉൾപ്പെടെ നൂറുകണക്കിനു പേർ സ്വീകരണ കേന്ദ്രങ്ങളിൽ എത്തിയിരുന്നു.
വഴിയോരത്ത് കാത്തുനിന്ന് സ്ത്രീകളും കുട്ടികളും അടക്കം സ്ഥാനാർഥിയെ അഭിവാദ്യം ചെയ്തു.
മൂവാറ്റുപുഴയുടെ വികസന. മാന്ദ്യം അവസാനിക്കുന്നതിന് ട്വൻ്റി-20 യെ വിജയിപ്പിക്കണമെന്നും ട്വൻ്റി-20 ജയിച്ചാൽ സമസ്ത മേഖലയിലും മാറ്റം ഉണ്ടാകുമെന്ന് വോട്ടർമാർക്ക്
ഉറപ്പു നൽകിയാണ് അഡ്വ. സിഎൻ പ്രകാശ് സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിക്കുന്നത്.