കൊച്ചി: കാർഷിക മേഖല വിവിധ കാരണങ്ങളാൽ കൊണ്ട് ദുരിതം അനുഭവിക്കുമ്പോൾ കാർഷിക വായ്പക്ക് കടിഞ്ഞാണിടാനുള്ള ശ്രമത്തിൽ നിന്നും സർക്കാർ പിന്തിരിയണമെന്ന് സീറോ മലബാർ പ്രൊ ലൈഫ് അപ്പോസ്തലേറ്റ്.
യഥാർത്ഥ കർഷകർക്ക് വിളനാശം, വിലയിടിവ് തുടങ്ങിയ കാരണങ്ങളാൽ വിഷമിക്കുമ്പോൾ വളരെ പെട്ടെന്ന് സാധാരണക്കാർക്ക് പോലും സ്വർണം പണയം വെച്ച് കടം ലഭിക്കാനുള്ള സാധ്യതയാണ് നഷ്ട്ടപ്പെടുന്നത്.
പ്രളയം മൂലംഏറെ വിഷമിക്കുന്ന കർഷകർക്ക് കുറഞ്ഞ പലിശക്ക് പണം കൊടുക്കുന്നതിന് പകരം അവരെ കൊള്ളപലിശക്കാരുടെ മുമ്പിലേയ്ക്ക് തള്ളിയിടരുത്. വൻകിട വ്യവസായികളും സർക്കാർ ജിവനക്കാരും കർഷകർക്കുള്ള അവകാശങ്ങളും അനുകൂല്യങ്ങളും കവർന്നെടുക്കാതിരിക്കുന്നതിനുള്ള ക്രമികരണങ്ങളാണ് സർക്കാർ ആവിഷ്കരിക്കേണ്ടത്.
യഥാർത്ഥ കർഷകരുടെ ഡാറ്റ ബാങ്ക് തയ്യാറാക്കി കർഷകർക്ക് തിരിച്ചറിയൽ കാർഡ് ഏർപ്പെടുത്തണമെന്ന് കെ.സി.ബി.സി. പ്രൊ ലൈഫ് അപ്പോസ്തലറ്റ് സെക്രട്ടറി സാബു ജോസ് അറിയിച്ചു.