ബിപാഷ ബസു, ദിയ മിര്‍സ തുടങ്ങിയവർക്ക് പുറമെ സംവിധായകൻ സാജിദ് ഖാനെതിരെ ആരോപണങ്ങളുമായി ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടി അഹാനയും രംഗത്ത്.
അഹാന പറയുന്നു
ഒരുവര്‍ഷത്തിന് മുമ്പ് സാജിദുമായി ഒരു കൂടിക്കാഴ്ച നടന്നു. ഒരുദിവസം അയാള്‍ എന്നെ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി. അത്ര നല്ല വ്യക്തിയല്ലെന്ന് അറിയാമായിരുന്നു.
സലോമി ചോപ്ര അയാള്‍ക്കെതിരെ എന്താണോ എഴുതിയത്, അതാണ് അയാള്‍ എന്നോടും ചെയ്തത്. നിങ്ങള്‍ അയാളുടെ വീട്ടിലേക്ക് ചെല്ലൂ അയാളുടെ മുറിയിലേയ്ക്ക് നിങ്ങളെ ക്ഷണിക്കും, അതല്‍പം ഇരുണ്ട മുറിയാണ്. അയാള്‍ എന്താണോ കാണുന്നത് അത് നമ്മളേയും കാണിക്കും’.
അയാളുടെ പെരുമാറ്റം ഇഷ്ടപ്പെടാതിരുന്ന താന്‍ പ്രതികരിച്ചുവെന്നും തന്റെ അമ്മ പോലീസില്‍ ആണെന്ന് പറയുകയും ചെയ്തു.
പക്ഷേ എന്നിട്ടും അയാള്‍ അസ്വസ്ഥതയുളവാക്കുന്ന ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടിരുന്നു. ഞാന്‍ നിങ്ങള്‍ക്ക് 100 കോടി നല്‍കിയാല്‍ നായയുമായി സെക്സ് ചെയ്യുമോയെന്ന് സാജിദ് ചോദിച്ചു.
നാല് നടിമാരും ഒരു മാധ്യമപ്രവര്‍ത്തകയുമാണ് സാജിദ് ഖാനെതിരേ ലൈംഗികാരോപണവുമായി ഇതുവരെ രംഗത്തുവന്നത്. ആരോപണങ്ങളെ തുടര്‍ന്ന് പുതിയ ചിത്രമായ ഹൗസ്ഫുള്‍ 4-ല്‍ നിന്ന് സാജിദിനെ ഒഴിവാക്കിയിരുന്നു. സാജിദിനൊപ്പം ജോലി ചെയ്യാന്‍ കഴിയില്ലെന്ന് നടന്‍ ആമിര്‍ ഖാനും നേരത്തെ വ്യക്തമാക്കിയിരുന്നു.