Advertisment

പൈലറ്റിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കിയ സംഭവം: സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ അന്വഷണത്തിന് ഉത്തരവിട്ടു

New Update

ന്യൂഡല്‍ഹി: പൈലറ്റിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കിയ സംഭവത്തില്‍ സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ അന്വഷണത്തിന് ഉത്തരവിട്ടു. പ്രഥമദൃഷ്‌ട്യാ ഇതൊരു വീഴ്ചയാണെന്ന് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ പറഞ്ഞു.

Advertisment

publive-image

വന്ദേഭാരത് പദ്ധതിയുടെ ഭാഗമായി ഡല്‍ഹിയില്‍ നിന്നും മോസ്‌കോയിലേക്ക് സര്‍വീസ് നടത്തിയ എയര്‍ ഇന്ത്യ വിമാനത്തിലെ പൈലറ്റിനാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസമാണ് പൈലറ്റിന്‍റെ സ്രവ പരിശോധന നടത്തിയിരുന്നത്. എന്നാല്‍ വിമാനം പുറപ്പെട്ടതിനു പിന്നാലെയാണ് കോവിഡ് സ്ഥിരീക രിച്ചുള്ള ഫലം വന്നത്. ഇതേതുടര്‍ന്ന് അധികൃതര്‍ വിമാനം തിരികെ ഇറക്കാന്‍ പൈലറ്റിനോട് ആവശ്യപ്പെടുകയായിരുന്നു. ഇദ്ദേഹത്തെ ആശുപത്രിയിലേക്കു മാറ്റി.

വിമാനത്തിലുണ്ടായിരുന്ന ജീവനക്കാരെ എല്ലാം ക്വാറന്‍റൈനിലാക്കി. ഇന്ത്യക്കാരെ തിരികെ കൊണ്ടു വരുന്നതിനായി മറ്റൊരു വിമാനം മോസ്‌കോയിലേക്ക് അ യയ്ക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Advertisment