കുവൈറ്റ് : കുവൈറ്റില്‍ പാസ്പോര്ട്ടില് റസിഡന്‍സി സ്റ്റിക്കര്‍ ഇല്ലാത്തത് വിദേശത്ത് പ്രവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ഇമിഗ്രേഷന്‍ വകുപ്പ് രംഗത്ത്. ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
കുവൈറ്റ് സിവില്‍ ഐഡി കാര്‍ഡ് ഹാജരാക്കുന്നതില്‍ പരാജയപ്പെട്ട ഏതാനും യാത്രക്കാര്‍ക്ക് തങ്ങളുടെ വിമാനങ്ങളില്‍ കയറാന്‍ കഴിയില്ലെന്ന് ഒരു സtuത്ത് ഏഷ്യന്‍ വിമാനക്കമ്പനി ഉദ്യോഗസ്ഥന് അറിയിച്ചിരുന്നു.
അതിനാല്‍ ഈ വേനല്‍ക്കാലത്ത് യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാരും അവരുടെ സാധുവായ പാസ്പോര്‍ട്ടും സിവില്‍ ഐഡി കാര്‍ഡും തടസ്സരഹിതമായ എക്സിറ്റിനും പ്രവേശനത്തിനുമായി കൊണ്ടുപോകാന്‍ നിര്‍ബന്ധിതമാകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്.
എന്നാല്‍ പാസ്പോര്ട്ടില് റസിഡന്‍സി സ്റ്റിക്കര്‍ പതിക്കാത്തതുമൂലം ഏതെങ്കിലു ംരാജ്യത്തേയ്ക്ക് പ്രവാസികള്‍ക്ക് പ്രവേശനം നിഷേധിച്ചുവെന്ന് ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് കുവൈറ്റ് ഇമിഗ്രേഷന്‍ വകുപ്പ് അവകാശപ്പെടുന്നത്.
പാസ്പോര്ട്ടില് റെസിഡന്‍സ് സ്റ്റിക്കര്‍ പതിക്കാത്തതുമൂലം ജനങ്ങള്‍ വിദേശ രാജ്യങ്ങളില്‍ ബുദ്ധിമുട്ടനുഭവിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് എമിഗ്രേഷന്‍ വകുപ്പ് വ്യക്തമാക്കി. അതുകൊണ്ടുതന്നെ പാസ്പോര്ട്ടില് റെസിഡന്‍സി സ്റ്റിക്കര്‍ പതിക്കുകയില്ലെന്ന തീരുമാനം തുടരുമെന്നും അധികൃതര്‍ അറിയിച്ചു. സിവില്‍ െഎ.ഡി കാർഡിലെ ലാറ്റിന്‍ പേരിലെ ആദ്യഭാഗവും രണ്ടാം ഭാഗവും പാസ്പോര്‍ട്ടിന് സമാനമാകണം.
പേരുകളിൽ അക്ഷരപ്പിഴവുകളോ പാസ്പോര്‍ട്ട് നമ്പറില്‍ തെറ്റുകളോ സംഭവിച്ചിട്ടുണ്ടെങ്കില്‍ വിദേശരാജ്യങ്ങളിലേക്കുള്ള യാത്രകളില്‍ ബുദ്ധിമുട്ടനുഭവിക്കേണ്ടിവരുമെന്നും അധികൃതര്‍ അറിയിച്ചു.പാസ്പോര്ട്ടില് റസിഡന്‍സി സ്റ്റിക്കര്‍ അടിക്കുകയില്ലെന്ന തീരുമാനം നടപ്പാക്കുന്നതിന് മുമ്പുതന്നെ എല്ലാ രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചിരുന്നു.
അതത് രാജ്യങ്ങൾ ഇതനുസരിച്ച് തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും വിവരം നൽകിയിട്ടുണ്ട്. പാസ്പോര്ട്ടില് സ്റ്റിക്കര്‍ പതിക്കാത്തതുമൂലം വിദേശ രാജ്യങ്ങളില്‍ പ്രശ്നങ്ങള്‍ അനുഭവപ്പെട്ടാല്‍ എമിഗ്രേഷന്‍ വകുപ്പിലോ വിദേശകാര്യ മന്ത്രാലയത്തിലോ അറിക്കണമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.