തിരുവനന്തപുരം: കോയമ്പത്തൂരിൽ കെഎസ്ആര്‍ടിസി ബസ്സിൽ കണ്ടെയ്നര്‍ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പൂര്‍ണ്ണ ഉത്തരവാദിത്തം ലോറി ഡ്രൈവര്‍ക്കാണെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ. ടയർ പൊട്ടിയാണ് അപകടം ഉണ്ടായതെന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുന്നു.
അപകടകാരണം ടയർ പൊട്ടിയല്ല എന്ന് വ്യക്തമാണെന്നും തമിഴ്നാട് നടത്തുന്ന അന്വേഷണത്തിൽതൃപ്തിയുണ്ടെന്നും ഗതാഗത മന്ത്രി പ്രതികരിച്ചു.
അപകടം ഉണ്ടാക്കിയ ലോറിയുടെ പെര്‍മിറ്റ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികൾ പരിഗണനയിൽ ഉണ്ടെന്നും എകെ ശശീന്ദ്രൻ പറഞ്ഞു. കണ്ടയ്നര്‍ ലോറികളുടെ ഓട്ടം നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കും.
ചൊവ്വാഴ്ച റോഡ് സേഫ്റ്റി ഉദ്യോഗസ്ഥരുടെ യോഗം ചേരും. തമിഴ്നാടിന്റെ അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.